ഇന്ത്യോനേഷ്യയില്‍ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 50 കടന്നു

By: 600007 On: May 14, 2024, 5:40 PM

ഇന്ത്യോനേഷ്യയില്‍ കനത്ത നാശം വിതച്ച പെയ്ത പേമാരിയെത്തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 50 കടന്നു. കനത്ത മഴയില്‍ മരാപ്പി പര്‍വതത്തിന്റെ ചരിവുകളില്‍ ചെളിയും തണുത്ത ലാവയും ഒഴുകിയതിനെ തുടര്‍ന്ന് 27 പേരെ കാണാതായി. ലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന അഗം ജില്ലയില്‍ നിന്നും മുന്ന് പേരെയും തനഹ് ദത്തറില്‍ 14 പേരെയും കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ദുരന്തം മൂലം മരിച്ചവരുടെ എണ്ണം 50 ആയി രേഖപ്പെടുത്തിയിട്ടുണ്ട്, 27 പേരെ കാണാതായി, 37 പേര്‍ക്ക് പരിക്കേറ്റു, 3,396 പേരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗം ജില്ലയില്‍ 16 പേരും തനാഹ് ദത്തറില്‍ 18 പേരും മരിച്ചതായും 18 പേര്‍ക്ക് പരിക്കേറ്റതായും വെസ്റ്റ് സുമാത്ര ദുരന്ത ഏജന്‍സി അറിയിച്ചു.


ഇക്കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് മണിക്കൂറുകളോളം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തണുത്ത ലാവ പ്രവാഹവും ഉണ്ടായി. ചാരം, മണല്‍, ഉരുളന്‍ കല്ലുകള്‍ എന്നിവ പോലെയുള്ള അഗ്‌നിപര്‍വ്വത വസ്തുക്കളാണ് ലാഹാര്‍ എന്നും അറിയപ്പെടുന്ന തണുത്ത ലാവ. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതമായ മരാപ്പി പര്‍വതത്തില്‍ ശനിയാഴ്ച രാത്രി പെയ്ത മഴയില്‍ ചാരവും വലിയ പാറകളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് 17 പേരെ കാണാതായതായി.