അടുത്ത രണ്ട് മാസത്തിനുള്ളിൽ ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം ആയിരം ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിഭാവനം ചെയ്ത കായികമേളയായ ഖസ്ദർ ക്രീഡ മഹോത്സവത്തിൻ്റെ ആറാമത് പതിപ്പ് നാഗ്പൂരിലെ യശ്വന്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു. സ്‌പോർട്‌സിനുള്ള ബജറ്റ് വിഹിതം ഊന്നിപ്പറയുന്നതിനിടെ, കേന്ദ്ര സർക്കാർ സ്‌പോർട്‌സ് ബജറ്റ് 800 കോടിയിൽ നിന്ന് 3,200 കോടി രൂപയായി ഉയർത്തിയതായി താക്കൂർ അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് രാജ്യത്തിന് കായിക സൗഹൃദ അന്തരീക്ഷം ഇല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി മെഡലുമായി റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും രാജ്യത്തെ അത്‌ലറ്റുകളുടെ പ്രകടനത്തെ പരാമർശിച്ച് താക്കൂർ പറഞ്ഞു. മഹാരാഷ്ട്രയിലെ പരമ്പരാഗത കായിക വിനോദങ്ങളായ മല്ലഖംബയും രാജ്യത്തെ മറ്റ് പരമ്പരാഗത കായിക ഇനങ്ങളും ദേശീയ, ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഈ പരമ്പരാഗത ഗെയിമുകൾ അന്താരാഷ്‌ട്ര തലത്തിൽ എത്തിക്കാനും ഒളിമ്പിക്‌സിലും ഈ ഗെയിമുകൾ സ്ഥാപിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഈ കായികമേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ 17 ദിവസത്തെ കായിക മാമാങ്കത്തിൽ നാഗ്പൂർ നഗരത്തിലെ 66 ഗ്രൗണ്ടുകളിലായി 60 കായിക ഇനങ്ങളിൽ ഉൾപ്പെടുന്നു. 1.35 കോടി രൂപയിലധികം സമ്മാനങ്ങളും ഈ കായികമേളയിൽ വിതരണം ചെയ്യും. ഈ കായികമേളയിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ഒരു വർഷത്തേക്ക് 2 ലക്ഷം രൂപ വീതം ഇൻഷുറൻസ് പരിരക്ഷയും നൽകും.