ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൻ്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയിലെ ഫട്ടോർഡയിൽ നിർവഹിക്കും. നിരവധി റെക്കോർഡുകൾ തകർക്കുന്നതും ആവേശഭരിതവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതുമാണ് 37-ാമത് ദേശീയ ഗെയിംസ്. വനിതകളുടെ 45 കിലോ ഭാരോദ്വഹനത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ദിപാലി ഗുർസാലെ ദേശീയ റെക്കോർഡോടെ ചരിത്രം കുറിച്ചു. 75 കിലോഗ്രാം 165 കിലോഗ്രാം വിഭാഗത്തിലാണ് റെക്കോർഡ് നേട്ടം. പശ്ചിമ ബംഗാളിൽ നിന്നുള്ള ചന്ദ്രിക തരഫ്‌ദാർ, വനിതകളുടെ 45 കിലോഗ്രാം ഭാരോദ്വഹനത്തിൽ 95 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്ക് കൊണ്ട് ദേശീയ റെക്കോർഡ് നേടി.പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ 55 കിലോഗ്രാം വിഭാഗത്തിൽ സർവീസസ് സ്‌പോർട്‌സ് കൺട്രോൾ ബോർഡിൻ്റെ പ്രശാന്ത് കോലി സ്വർണവും മഹാരാഷ്ട്രയുടെ മുകുന്ദ് അഹർ വെള്ളിയും ആന്ധ്രാപ്രദേശിൻ്റെ എസ് ഗുരു നായിഡു വെങ്കലവും നേടി. വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ ഛത്തീസ്ഗഡിൻ്റെ ജ്ഞാനേശ്വരി യാദവ് സ്വർണവും ഹരിയാനയുടെ പ്രീതി വെള്ളിയും ഒഡീഷയുടെ ജില്ലി ദലബെഹെറ വെങ്കലവും കരസ്ഥമാക്കി.അതേസമയം, ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ പരമ്പരാഗത നെറ്റ്ബോൾ മത്സരം സമാപിച്ചു. ഹരിയാനയ്ക്ക് സ്വർണവും കേരളത്തിന് വെള്ളിയും ജമ്മു കശ്മീരും ഡൽഹിയും വെങ്കലവും നേടി. പരമ്പരാഗത വനിതാ നെറ്റ്ബോൾ ഇനങ്ങളിൽ കർണാടക സ്വർണവും ഹരിയാന വെള്ളിയും തെലങ്കാനയും ഡൽഹിയും ഒരുമിച്ച് വെങ്കലവും നേടി.