പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ജി 20 ഉച്ചകോടിയിൽ നിർണായക മുന്നേറ്റം നടത്തി രാജ്യം. ജൈവ ഇന്ധന ഉപയോഗത്തിൽ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തി രാജ്യം G20 വിപുലീകരിക്കുകയും ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിക്കുകയും ചെയ്തു. ഇതിനു പുറമെ , ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ആഗോള ഇൻഫ്രാസ്ട്രക്ചറിനും നിക്ഷേപത്തിനുമുള്ള പങ്കാളിത്തവും ഇന്ത്യ അവതരിപ്പിച്ചു. ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ സാമ്പത്തിക സംയോജനം പ്രോത്സാഹിപ്പിച്ചേക്കുന്ന ഈ സംരംഭങ്ങൾ ആഗോള കണക്റ്റിവിറ്റിയും സുസ്ഥിര വികസനവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മനുഷ്യ കേന്ദ്രീകൃത സമീപനത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി വികസനത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം അടിവരയിടുകയും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഉദാഹരണമായി എടുത്തുകാണിക്കുകയും ചെയ്തു. സുപ്രധാന വിഷയങ്ങളിൽ രാഷ്ട്രങ്ങളെ വിജയകരമായി ഒന്നിപ്പിക്കാൻ ഇന്ത്യയുടെ പ്രസിഡൻസിക്ക് സാധിച്ചു. ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തി കാണിച്ച G20 ന്യൂഡൽഹി നേതാക്കളുടെ പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിക്കുകായും ചെയ്തു.