ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഫ്‌ലോറിഡയിലെ മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ ക്രിസ്റ്റല്‍ ലോസണ്‍ അറസ്റ്റില്‍

By: 600002 On: Jun 20, 2026, 10:24 AM




പി പി ചെറിയാന്‍

ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഫ്‌ലോറിഡയിലെ മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ ക്രിസ്റ്റല്‍ ലോസണ്‍ (32) അറസ്റ്റില്‍. 113 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇവര്‍ക്ക് കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി 565 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

2022-ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടും ഇവരുടെ ഔദ്യോഗിക ഡാറ്റാബേസ്  ലോഗിന്‍ വിവരങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ച മുതലാക്കി 2026 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 106 തവണയാണ് ക്രിസ്റ്റല്‍ ഡാറ്റാബേസില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തിയത്. 

ലഹരിസംഘത്തെ പിടികൂടാന്‍ പോലീസ് തയാറാക്കിയ വാറണ്ടുകളും അന്വേഷണ വിവരങ്ങളും മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയതിലൂടെ ഒട്ടനവധി തെളിവുകള്‍ നഷ്ടപ്പെടാനും പ്രതികള്‍ രക്ഷപ്പെടാനും കാരണമായതായി ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

 

മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡ വിദ്യാര്‍ത്ഥി മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവുശിക്ഷ

By: 600002 On: Jun 20, 2026, 10:18 AM



 


പി പി ചെറിയാന്‍

ഫ്‌ലോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡ വിദ്യാര്‍ത്ഥി പാട്രിക് കോണോലി (18) മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവുശിക്ഷ. പ്രതികളായ മാര്‍ക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വര്‍ഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വര്‍ഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയില്‍ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ ബദലമെന്റി ശിക്ഷ വിധിച്ചത്.ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂര്‍ത്തിയാക്കാനും ഇരുവര്‍ക്കും ജഡ്ജി ഉത്തരവിട്ടു.

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റല്‍ മുറിയില്‍ പാട്രിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേദനസംഹാരിയായ പെര്‍കോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനില്‍ ഗുളികകള്‍ പ്രതികള്‍ വിദ്യാര്‍ത്ഥിക്ക് വില്‍ക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികള്‍ക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റല്‍ മുറിയില്‍ പാട്രിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേദനസംഹാരിയായ പെര്‍കോസെറ്റ് എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനില്‍ ഗുളികകള്‍ പ്രതികള്‍ വിദ്യാര്‍ത്ഥിക്ക് വില്‍ക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികള്‍ക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.

'ട്രംപ് പിന്മാറിയതാണ് ഇറാനെ വളര്‍ത്തിയത്! താല്‍ക്കാലിക വെടിനിര്‍ത്തലിനിടെ നിലപാട് വ്യക്തമാക്കി ഒബാമ'

By: 600002 On: Jun 20, 2026, 10:14 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക് :ഇറാനെതിരെയുള്ള യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മോശം അവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കയെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഫെബ്രുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഒബാമ രംഗത്തെത്തിയത്.

വ്യാഴാഴ്ച ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ചും സൈന്യത്തിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയും നടത്തിയ യുദ്ധം കൊണ്ട് അമേരിക്കയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്നും, ധാരാളം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ഒബാമ ചൂണ്ടിക്കാട്ടി. 

യുഎസും ഇറാനും തമ്മില്‍ ഒപ്പുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ (MOU) സ്വാഗതം ചെയ്ത ഒബാമ, തന്റെ ഭരണകാലത്തുണ്ടാക്കിയ ആണവക്കരാറില്‍ നിന്ന് ട്രംപ് മുന്‍പ് പിന്മാറിയതാണ് ഇറാന്‍ ആണവശേഷി വര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്നും കുറ്റപ്പെടുത്തി.