ഒമാനില്‍ വന്‍ ആഭരണ കവര്‍ച്ച; യൂറോപ്യന്‍ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികള്‍ അറസ്റ്റില്‍ 

By: 600002 On: Dec 15, 2025, 6:22 PM

 

 

ഒമാനില്‍ ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികള്‍ ഒമാനിലേക്കെത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നും മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷനുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

കൃത്യമായ അന്വേഷണത്തിനും ട്രാക്കിംഗിനുമൊടുവില്‍, അധികാരികള്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടല്‍ത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

 

ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിടുന്നു

By: 600002 On: Dec 15, 2025, 12:40 PM

 

ചൈനയുടെ താക്കീതുകളെ തുടര്‍ന്ന് ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിടുന്നു. ഹോങ്കോങ്ങിലെ അവസാനത്തെ ജനാധിപത്യ കക്ഷിയെന്നറിയപ്പെട്ടിരുന്ന പാര്‍ട്ടി മുഖ്യപ്രതിപക്ഷമായിരുന്നു. തങ്ങളുടെ ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയതിന് ശേഷമാണ് പിരിച്ചുവിടാനുള്ള തീരുമാനം പാര്‍ട്ടി അധികൃതര്‍ കൈക്കൊണ്ടത്. 

ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂലികളുടെ ഏറ്റവും ശക്തമായ പ്രതീകമായ പാര്‍ട്ടി 1994 ല്‍ ആണ് നിലവില്‍ വന്നത്. പാര്‍ട്ടിയുടെ സ്ഥാപകനായ മാര്‍ട്ടിന്‍ ലീ, ഹോങ്കോങ്ങിലെ ജനാധിപത്യത്തിന്റെ പിതാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഓസ്‌ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചു; ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിന്‍ നെതന്യാഹു

By: 600002 On: Dec 15, 2025, 12:17 PM

 


സിഡ്‌നിയില്‍ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഓസ്‌ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. 

ഓസ്‌ട്രേലിയ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് 3 മാസം മുമ്പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരമാര്‍ശിച്ചു. താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകര്‍ന്നു എന്ന കത്തിലെ വാചകമാണ് നെതന്യാഹു ഉയര്‍ത്തിക്കാണിച്ചത്.