ലോകകപ്പ് ഓഹരി വില്‍പ്പന:  കടുത്ത പ്രതിഷേധം; തീരുമാനം പിന്‍വലിച്ച് ഫിഫ 

By: 600002 On: Aug 1, 2026, 9:40 AM

 

ലോകകപ്പിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഫിഫ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും ബഹിഷ്‌കരണ ഭീഷണിയെയും തുടര്‍ന്നാണ് നീക്കം. പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഫിഫ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയത്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചു. ഏകപക്ഷീയ തീരുമാനത്തിന് ഫിഫ ഇല്ല. കൂടുതല്‍ ആലോചനക്ക് ശേഷം മാത്രം തീരുമാനം.

UEFA ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പിന്‍വാങ്ങല്‍. സ്വകാര്യവല്‍ക്കരണത്തിനൊപ്പം താരങ്ങളുടെ ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

 

 

ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയത് 2,273 ഇന്ത്യന്‍ പൗരന്മാരെ

By: 600002 On: Aug 1, 2026, 8:53 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: 2026 ല്‍ ഇതുവരെ അമേരിക്കയില്‍ നിന്ന് 2,273 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 31-നാണ് മന്ത്രാലയം ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്.

2026 ജനുവരി 1 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. 2025-ല്‍ ആകെ 3,567 ഇന്ത്യന്‍ പൗരന്മാരെയാണ് യുഎസില്‍ നിന്ന് നാടുകടത്തിയത്.

നാടുകടത്തല്‍ നടപടികള്‍ക്കായി വിദേശ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, വ്യക്തികളുടെ പൗരത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

നിയമപരമായ കുടിയേറ്റ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡോ. ഫൗച്ചിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി റാപ്പര്‍ നിക്കി മിനാജ്

By: 600002 On: Aug 1, 2026, 8:49 AM



 

പി പി ചെറിയാന്‍

കോവിഡ് മഹാമാരിയുടെ കാലത്തെ നടപടികളുടെ പേരില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. ആന്റണി ഫൗച്ചിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രശസ്ത റാപ്പര്‍ നിക്കി മിനാജ് രംഗത്ത്. എക്‌സ് (ട്വിറ്റര്‍) പോസ്റ്റിലൂടെയാണ് ഫൗച്ചിയുടെ ഭാവി ഇരുണ്ടതാണെന്ന് അവര്‍ പ്രവചിച്ചത്.

ഫൗച്ചിയുടെ തെറ്റായ നയങ്ങള്‍ കാരണം കുഞ്ഞുങ്ങളും ഗര്‍ഭിണികളും പ്രായമായവരുമടക്കം നിരവധി പേര്‍ കടുത്ത മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്ന് നിക്കി മിനാജ് ആരോപിച്ചു.

ഫൗച്ചിക്ക് ഭാവിയില്‍ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്നും ട്യൂബിലൂടെ ഭക്ഷണം കഴിക്കേണ്ട അവസ്ഥ വരുമെന്നും അവര്‍ പരിഹസിച്ചു.

ഫൗച്ചിയുടെ നടപടികള്‍ കാരണം ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടികളുടെ നികുതിപ്പണം തട്ടിപ്പുകാര്‍ കൊള്ളയടിച്ചതായും അവര്‍ കുറ്റപ്പെടുത്തി.

അടുത്തിടെ പുറത്തുവന്ന ഫൗച്ചിയുടെ ഡയറിക്കുറിപ്പുകളെ പരിഹസിച്ചുകൊണ്ട്, കൗമാരക്കാരന്റെ വേഷം ധരിച്ച ഫൗച്ചിയുടെ ഒരു എഐ  ചിത്രവും നിക്കി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

സമീപകാലത്തായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത പിന്തുണക്കാരിയായി മാറിയ നിക്കി മിനാജ്, മുന്‍ ട്രംപ് ഭരണകാലത്തെ കോവിഡ് പ്രതിരോധ നയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൗച്ചിക്കെതിരെ ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.