അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷന്‍ 2026 ഡിബേറ്റ് മാര്‍ച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

By: 600002 On: Mar 27, 2026, 9:50 AM


 

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തില്‍ ആവേശത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ട് മുന്നേറുമ്പോള്‍ അതിന്റെ പതിന്‍മടങ്ങ് ആവേശവുമായി അമേരിക്കയിലും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു കൊണ്ട് ഹൂസ്റ്റണില്‍ അരങ്ങേറുന്ന കേരള ഇലക്ഷന്‍ 2026 ഡിബേറ്റിന്റെ (അങ്കത്തട്ട് @അമേരിക്ക) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്ററും ചേര്‍ന്ന് സംയുക്തമായാണ് ഡിബേറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോര്‍ഡിലെ കേരളാ ഹൗസില്‍ വച്ച് മാര്‍ച്ച് 29 നു ഞായറാഴ്ച 5.30 യ്ക്ക് ഡിബേറ്റ് ആരംഭിയ്ക്കും.

ഈ സംവാദത്തിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൂസ്റ്റണില്‍  ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂര്‍വം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കാലിക പ്രസക്തവും സങ്കീര്‍ണവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റില്‍ കേരളത്തിലെ മൂന്ന് മുന്നണികളെയും ( എല്‍ഡിഎഫ്, യുഡിഎഫ്, എന്‍.ഡി.എ ) പ്രതിനിധീകരിച്ചു മുന്നണി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും. സജീവ ചര്‍ച്ചകള്‍ക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ക്കും അവസരവും ഉണ്ടായിരിക്കും.

ഇന്‍ഡ്യ ഗേറ്റ് ഗ്രോസ്ഴ്സ് ബേക്കേഴ്സ് റെസ്റ്റോറന്റ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍) , ജെ .ഡബ്ലിയു വര്‍ഗീസ് ( പ്രോംപ്റ്റ് റിയാല്‍റ്റി ആന്‍ഡ് മോര്‍ട്ട്‌ഗേജ്) ഉമ്മന്‍ തോമസ് (റോയല്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ) ജീമോന്‍ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സ് ) എന്നിവരാണ് ഇവന്റ് സ്പോണ്‍സര്‍മാര്‍.  

ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും  ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും. ഡിബേറ്റിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയ് മാത്യു - 717 608 1995
വിനോദ് ചെറിയാന്‍   - 832 689 4742
സുനില്‍ തങ്കപ്പന്‍  - 502 468 0608
ഫിന്നി രാജു  - 832 646 9078
ജീമോന്‍ റാന്നി  - 832 873 0023
വിജു വര്‍ഗീസ്  - 832 785 5442

 

യുഎസ് കറന്‍സി നോട്ടുകളില്‍ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ്

By: 600002 On: Mar 27, 2026, 9:38 AM



 

 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറന്‍സി നോട്ടുകളില്‍ (ഡോളര്‍) പതിപ്പിക്കാന്‍ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ 250-ാം വാര്‍ഷികത്തോടുള്ള ആദരസൂചകമായാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിലാണ് ട്രംപിന്റെ ഒപ്പ് പ്രത്യക്ഷപ്പെടുക. നിലവിലെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ഇത്. നൂറു വര്‍ഷത്തിലേറെയായി കറന്‍സി നോട്ടുകളില്‍ ഒപ്പിടാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്.

മുന്‍പ് ഒരു പ്രസിഡന്റും സ്വന്തം ഒപ്പ് കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം അഭൂതപൂര്‍വ്വമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

 

ഗര്‍ഭഛിദ്ര ഗുളികകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കെതിരെ യുഎസ് സെനറ്റര്‍മാര്‍; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

By: 600002 On: Mar 27, 2026, 8:21 AM



 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: അനധികൃതമായി ഓണ്‍ലൈന്‍ വഴി ഗര്‍ഭഛിദ്ര ഗുളികകള്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റര്‍മാര്‍ ഫെഡറല്‍ റെഗുലേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം മരുന്നുകളുടെ വിതരണ ശൃംഖലയെക്കുറിച്ചും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) കമ്മീഷണര്‍ മാര്‍ട്ടിന്‍ മകാരിക്ക് അയച്ച കത്തിലാണ് സെനറ്റര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ശരിയായ മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ മിഫെപ്രിസ്റ്റോണ്‍ (Mifepristone), മിസോപ്രോസ്റ്റോള്‍ (Misoprostol) എന്നീ മരുന്നുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.

വിദേശ വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കുന്ന മരുന്നുകള്‍ പലപ്പോഴും ഇന്ത്യയിലെ വിവിധ നിര്‍മ്മാതാക്കളില്‍ നിന്നാണ് എത്തുന്നതെന്ന് കത്തില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ 43,259 പാക്കേജുകള്‍ വരെ ഒരു വിതരണക്കാരന്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലേക്ക് അയച്ചതായും, 2023-ല്‍ ഏകദേശം ഒരു ലക്ഷത്തോളം പാക്കേജുകള്‍ അമേരിക്കയിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

എഫ്ഡിഎ അംഗീകരിച്ച മരുന്നുകളാണെന്ന വ്യാജേനയാണ് പല വെബ്‌സൈറ്റുകളും ഇവ വില്‍ക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും സെനറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ബില്‍ കാസിഡി, സ്റ്റീവ് ഡെയ്ന്‍സ്, ജെയിംസ് ലങ്ക്‌ഫോര്‍ഡ് തുടങ്ങിയ സെനറ്റര്‍മാരുടെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ്, പോസ്റ്റല്‍ അധികൃതരുമായി സഹകരിച്ച് ഇത്തരം മരുന്നുകളുടെ നീക്കം തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.