ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കും, ഹോര്‍മുസ് അടഞ്ഞുതന്നെ കിടക്കും; മുജ്തബയുടെ ആദ്യ സന്ദേശം 

By: 600002 On: Mar 13, 2026, 10:46 AM

 

 

ഗള്‍ഫ് മേഖലയിലെ മുഴുവന്‍ യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത് നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നല്‍കിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. യുഎസ്, ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്ന സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാഹചര്യത്തില്‍ ഈ പാത അടയ്ക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. 

 

ഇറാഖില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു 

By: 600002 On: Mar 13, 2026, 10:00 AM

 

 

ഇറാഖിലെ ബസ്രയ്ക്ക് സമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ നടന്ന ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ബാക്കി ജീവനക്കാരനായ 15 പേരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

സംഭവത്തില്‍ ഇറാഖ് അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ മറ്റൊരു എണ്ണക്കപ്പലിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഈ കപ്പലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

 

വോട്ട് ചെയ്യാന്‍ പൗരത്വ തെളിവ് നിര്‍ബന്ധം: ഫ്‌ളോറിഡ നിയമസഭ ബില്‍ പാസാക്കി

By: 600002 On: Mar 13, 2026, 9:37 AM


 

 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിര്‍ബന്ധമാക്കുന്ന പുതിയ ബില്‍ നിയമസഭ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ കനത്ത തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബില്‍ അംഗീകരിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഫ്‌ലോറിഡ ഹൗസ് വ്യാഴാഴ്ച വൈകുന്നേരം 77-28 എന്ന വോട്ടിന് ഈ നടപടി അംഗീകരിച്ചു. സെനറ്റ് ഈ നടപടി അംഗീകരിച്ച മണിക്കൂറുകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്, പ്രധാനമായും പാര്‍ട്ടി ലൈനുകളില്‍, 27-12.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുമ്പ് പൗരത്വം തെളിയിക്കുന്ന പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നിശ്ചിത മാനദണ്ഡങ്ങളുള്ള ഡ്രൈവര്‍ ലൈസന്‍സ് എന്നിവ ഹാജരാക്കണം.

വോട്ട് ചെയ്യാന്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡുകള്‍, റിട്ടയര്‍മെന്റ് സെന്റര്‍ ഐഡികള്‍ തുടങ്ങിയവ ഇനി മുതല്‍ അംഗീകരിക്കില്ല.

ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പിടുന്നതോടെ ഇത് നിയമമാകും. എന്നാല്‍ 2027 ജനുവരി മുതല്‍ മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. യഥാര്‍ത്ഥ പൗരന്മാരായ പലര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ പ്രയാസമുണ്ടാകുമെന്നും ഇത് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നും അവര്‍ വാദിക്കുന്നു. സ്റ്റുഡന്റ് ഐഡികള്‍ ഒഴിവാക്കുന്നത് യുവാക്കളുടെ വോട്ടിംഗിനെ ബാധിക്കുമെന്നും വിമര്‍ശനമുണ്ട്.

എന്നാല്‍, തെരഞ്ഞെടുപ്പ് സുതാര്യമാക്കാനും ക്രമക്കേടുകള്‍ ഒഴിവാക്കാനുമാണ് ഈ മാറ്റമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട്.