വിദേശത്തുളള എല്ലാ അമേരിക്കക്കാര്‍ക്കും അപൂര്‍വ്വ ജാഗ്രതാനിര്‍ദ്ദേശവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

By: 600002 On: Jul 21, 2026, 9:53 AM


 

പി പി ചെറിയാന്‍

ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് മേഖലയിലുണ്ടായ ശക്തമായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, വിദേശത്ത് താമസിക്കുന്നതും യാത്ര ചെയ്യുന്നതുമായ എല്ലാ യു.എസ് പൗരന്മാര്‍ക്കും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപൂര്‍വ്വമായ ജാഗ്രതാ നിര്‍ദ്ദേശം (Worldwide Caution Alert) പുറപ്പെടുവിച്ചു. അമേരിക്കക്കാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി.

ശനിയാഴ്ച പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍, വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും പ്രാദേശിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലും അതിനുപുറത്തുമുള്ള യു.എസ് നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമണ ലക്ഷ്യമായിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

'പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണമായി തുടരുകയാണ്. ഏതു നിമിഷവും അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇറാന് പിന്തുണ നല്‍കുന്ന ഗ്രൂപ്പുകള്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ സ്ഥാപനങ്ങളെയോ, അമേരിക്കക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടേക്കാം,' എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

വ്യോമാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതും മൂലം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഫെഡറല്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അപൂര്‍വ്വ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

യു.എസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ഇറാന്‍ വിരുദ്ധ യുദ്ധം അഞ്ച് മാസം തികയാന്‍ അടുക്കവെയാണ് ഈ പുതിയ നീക്കം. ഇത് മേഖലയിലെ വിവിധ രാജ്യങ്ങളെ ബാധിക്കുകയും, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ പാതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശ യാത്ര ചെയ്യുന്നവരും അവിടെ താമസിക്കുന്നവരുമായ പൗരന്മാര്‍ 'സ്റ്റെപ്പ്' (Smart Traveler Enrollment Program - STEP) വഴി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാ സന്ദേശങ്ങള്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

യുക്രെയ്‌നില്‍ നിന്ന് പുറപ്പെട്ട ധാന്യക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം; നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

By: 600002 On: Jul 21, 2026, 9:46 AM



 

പ്രസാദ് തീയാടിക്കല്‍

ഒഡേസ: യുക്രെയ്‌നിലെ ഒഡേസ (Odesa) തുറമുഖത്ത് നിന്ന് ധാന്യവുമായി പുറപ്പെട്ട വാണിജ്യ ചരക്കുകപ്പലായ എംവി ഗോള്‍ഡന്‍ ലിയോ (MV Golden Leo)യ്ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും ഒരാള്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗിനിയ-ബിസൗ പതാകയിലുള്ള കപ്പലില്‍ ഇന്ത്യന്‍, സിറിയന്‍ പൗരന്മാരടങ്ങിയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. കപ്പല്‍ തുറമുഖം വിട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രെയ്ന്‍ നാവികസേനയുടെ വിവരമനുസരിച്ച്, കപ്പലിന് നേരെ മൂന്ന് ക്രൂയിസ് മിസൈലുകളാണ് പ്രയോഗിക്കപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിക്കുകയും രക്ഷാപ്രവര്‍ത്തനം രാത്രി മുഴുവന്‍ തുടരുകയും ചെയ്തു. സംഭവത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, വാണിജ്യ കപ്പലുകളെയും നിരപരാധികളായ നാവികരെയും ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ ''അത്യന്തം അപലപനീയവും അംഗീകരിക്കാനാകാത്തതുമാണ്'' എന്ന് പ്രസ്താവിച്ചു. ബാധിതര്‍ക്കാവശ്യമായ എല്ലാ സഹായവും ഇന്ത്യന്‍ ദൗത്യസംഘം നല്‍കിവരുന്നതായും മന്ത്രാലയം അറിയിച്ചു.

 

ഇറാഖില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

By: 600002 On: Jul 20, 2026, 10:24 AM




തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇറാനെതിരെ അമേരിക്കന്‍ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുന്നതായും യുഎസ് സെന്‍ട്ല്‍ കമാന്‍ഡ്. ഇതുവരെ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ആറ് കപ്പലുകള്‍ തടഞ്ഞതായും ഒരെണ്ണം ആക്രമിച്ച് നിശ്ചലമാക്കിയതായും അമേരിക്കന്‍ സൈന്യം അറിയിച്ചു വടക്കന്‍ ഇറാഖില്‍ ഇന്നലെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു. 

ഇറാന്റെ ഡ്രോണില്‍ നിന്നുള്ള പൊട്ടാത്ത സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് മരണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ്. അമേരിക്കന്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.

ജോര്‍ദാനില്‍ കാണാതായ അമേരിക്കന്‍ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിവരം. നേരത്തെ ജോര്‍ദാനില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇതുവരെ പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 18 ആയി.