ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം: 15 മരണം

By: 600002 On: Jun 22, 2026, 3:00 PM


 

ഉത്തര്‍പ്രദേശ് ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തത്തില്‍ 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. കെട്ടിടത്തില്‍ ഗെയിമിങ് സെന്ററും പ്രവര്‍ത്തിച്ചിരുന്നു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അനിമേഷന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. 20നും -24നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും.

ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

 

 

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

By: 600002 On: Jun 22, 2026, 2:55 PM

 

 

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയര്‍ സ്റ്റാര്‍മര്‍ എക്സില്‍ കുറിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

യുകെ പാര്‍ലമെന്റിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു.തന്റെ തീരുമാനം ചാള്‍സ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും കിയര്‍ സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് അറിയിച്ചു. 

സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയില്‍ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയര്‍ന്നതിനും പിന്നാലെ സ്റ്റാര്‍മര്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

 

 

മേരിലാന്‍ഡില്‍ ചെറിയ വിമാനം തകര്‍ന്നു വീണ് 3 പേര്‍ മരിച്ചു

By: 600002 On: Jun 22, 2026, 10:06 AM



 

പ്രസാദ് തീയാടിക്കല്‍

ബോവി, മേരിലാന്‍ഡ്: മേരിലാന്‍ഡ് സംസ്ഥാനത്തിലെ ബോവി നഗരത്തില്‍ ശനിയാഴ്ച രാത്രി ഉണ്ടായ ചെറിയ വിമാനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പൊതുപാര്‍ക്കിന് സമീപമുള്ള വനമേഖലയിലേക്കാണ് വിമാനം തകര്‍ന്നുവീണത്.

അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച്, ന്യൂജഴ്സിയിലെ ഓഷ്യന്‍ സിറ്റിയില്‍ നിന്ന് മേരിലാന്‍ഡിലെ മോണ്ട്‌ഗോമറി കൗണ്ടി എയര്‍പാര്‍ക്കിലേക്ക് പറന്നുപോകുകയായിരുന്ന സിംഗിള്‍-എന്‍ജിന്‍ Piper PA28 വിമാനമാണ് രാത്രി വൈകി നിയന്ത്രണം വിട്ട് തകര്‍ന്നുവീണത്.

അപകടത്തില്‍ പൈലറ്റും രണ്ട് യാത്രക്കാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിമാനം പാര്‍ക്കിന് സമീപമുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് പതിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ല.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA), നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) എന്നിവ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷമേ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കൂ.

വിമാനാപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.