ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളില്‍ അമേരിക്ക യുദ്ധക്കുറ്റം ചെയ്തുവെന്നത് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ മിഷന്റെ കണ്ടെത്തല്‍.
ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേര്‍ഡിലെ സ്പോര്‍ട്സ് കോംപ്ലക്സിലുമുള്ള ഫെബ്രുവരി മാസത്തെ മിസൈല്‍ ആക്രമണങ്ങള്‍. ഇന്ഡിസ്ക്രിമിനേറ്റ ആക്രമണമായിരുന്നു. ഇത് സാധാരണക്കാരുടെ മരണത്തിനും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടത്തിനും കാരണമായെന്നും ഇറാനെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ മിഷന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്താന്. കോവിഡ് കാലത്തിന് സമാനമായി വിപണികളുടെ പ്രവര്‍ത്തനസമയം ചുരുക്കുന്നതും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം സര്‍ക്കാര്‍ വാഹനങ്ങളും വാങ്ങുന്നതിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സായുധ സേനകള്‍, ക്രമസമാധാന പാലകര്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഇന്ധന നിയന്ത്രണത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.
പി പി ചെറിയാന്
അല്‍ബാമ: 1998-ല്‍ പണയം വയ്ക്കുന്ന കടയില്‍ നടന്ന കൊലപാതക കേസില്‍ ജെഫ്രി ലീ (49) എന്നയാള്‍ക്കാണ് അല്‍ബാമയില്‍ സെപ്റ്റംബര്‍ 17 വ്യാഴാഴ്ച വൈകീട്ട് മാരക വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്.
1998 ഡിസംബര്‍ 12-ന് ഒര്വില്യിലെ ജിമ്മീസ് പാവ്ന് ഷോപ്പില്‍ നടന്ന കവര്‍ച്ചയ്ക്കിടെ സ്റ്റോര്‍ ഉടമ ജിമ്മി എല്ലിസ്, ജീവനക്കാരി എലൈന്‍ തോംപ്സണ് എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കോടതി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ബാമ സര്‍ക്കാര്‍ മാരക വിഷം കുത്തിവെക്കുന്ന രീതിയിലേക്ക് (Lethal Injection) മാറുകയായിരുന്നു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി. ജൂറി ജീവപര്യന്തം ശിക്ഷ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ജഡ്ജി അത് വധശിക്ഷയായി മാറ്റുകയായിരുന്നു എന്നത് കേസില്‍ ശ്രദ്ധേയമായ ഒരു ഘട്ടമായിരുന്നു.