ഹോര്‍മുസ് സാധാരണ നിലയിലേക്ക്

By: 600002 On: Jun 18, 2026, 3:25 PM




യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോര്‍മൂസ് സാധാരണ നിലയിലേക്ക്. ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തും. 40 ഓളം കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതായി വിവരം. ഭൂരിഭാഗം കപ്പലുകളിലും എല്‍പിജി ഇന്ധനം. യുഎസ് -ഇറാന്‍ സമാധാന ധാരണയ്ക്ക് പിന്നാലെയാണ് കപ്പലുകള്‍ ഹോര്‍മൂസ് കടക്കാന്‍ തയ്യറെടുക്കുന്നത്.

ഹോര്‍മൂസ് കടന്ന് ഈ കപ്പലുകള്‍ ഇന്ത്യയില്‍ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്.

 

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അനധികൃത കുടിയേറ്റക്കാരന് ജാമ്യം: വിര്‍ജീനിയ ഗവര്‍ണക്കെതിരെ യു.എസ് ആഭ്യന്തര വകുപ്പ്

By: 600002 On: Jun 18, 2026, 11:03 AM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അനധികൃത കുടിയേറ്റക്കാരന് കുറഞ്ഞ തുകയ്ക്ക് ജാമ്യം അനുവദിച്ചതിനെച്ചൊല്ലി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പും വിര്‍ജീനിയ ഗവര്‍ണറും തമ്മില്‍ കടുത്ത ഭിന്നത.

വുഡ്ബ്രിഡ്ജ് സ്വദേശിയായ ഹൊസെ നഹൂന്‍ അലിമാന്‍ ഹെര്‍ണാണ്ടസ് (43) എന്നയാളെയാണ് കഴിഞ്ഞ ജൂണ്‍ 3-ന് പ്രിന്‍സ് വില്യം പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ബേബിസിറ്ററുടെ വീട്ടില്‍ വെച്ച് 2023 ജനുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിക്ക് വെറും 5,000 ഡോളര്‍ ജാമ്യത്തുകയില്‍ കോടതി ജാമ്യം അനുവദിച്ചു.

പ്രതിക്ക് ജാമ്യം ലഭിച്ചതോടെ ഇയാള്‍ സമൂഹത്തിലേക്ക് തിരികെ ഇറങ്ങാതിരിക്കാന്‍ വിര്‍ജീനിയ ഗവര്‍ണര്‍ അബിഗയില്‍ സ്പാന്‍ബെര്‍ഗര്‍ അടിയന്തരമായി ഇടപെടണമെന്ന് DHS ആവശ്യപ്പെട്ടു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്ത വിര്‍ജീനിയയുടെ 'സാങ്ച്വറി'  നയം സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും, ഗവര്‍ണറുടെ നിലപാടുകള്‍ കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് തണലാകുന്നുവെന്നും ഉഒട സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ ഗവര്‍ണര്‍ അബിഗയില്‍ സ്പാന്‍ബെര്‍ഗറോ അവരുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

ടെക്‌സസ് ടാറന്റ് കൗണ്ടി ജയിലില്‍ തടവുകാരന്‍ മരിച്ചു; ഈ വര്‍ഷത്തെ രണ്ടാമത്തെ മരണം

By: 600002 On: Jun 18, 2026, 10:59 AM

 

 

പി പി ചെറിയാന്‍

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സസ്): ടാറന്റ് കൗണ്ടി ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന 40-കാരന്‍ മരിച്ചു. ജെയിംസ് ജോണ്‍സണ്‍ എന്നയാളാണ് മരിച്ചതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഈ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്.

ബോണ്ട് ലംഘനം, പ്രൊട്ടക്റ്റീവ് ഓര്‍ഡര്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് റിവര്‍ ഓക്‌സ് പോലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണെ കഴിഞ്ഞ ഞായറാഴ്ചയാണ് ജയിലിലടച്ചത്. തിങ്കളാഴ്ച സെല്ലില്‍ വെച്ച് ഇയാള്‍ക്ക് പെട്ടെന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത് കൂടെയുണ്ടായിരുന്ന തടവുകാരനാണ് കണ്ടത്. ഉടന്‍ തന്നെ ജോണ്‍ പീറ്റര്‍ സ്മിത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ തടവുകാര്‍ക്ക് നിര്‍ബന്ധമായുള്ള വൈദ്യപരിശോധനയുമായി സഹകരിക്കാന്‍ ജോണ്‍സണ്‍ തയ്യാറായിരുന്നില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. ഒരാളെയും അവരുടെ സമ്മതമില്ലാതെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജയില്‍ ജീവനക്കാര്‍ക്ക് നിയമപരമായി കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ജോണ്‍സന്റെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ ഏപ്രില്‍ 19-ന് ജോണ്‍ ബാര് (36) എന്ന മറ്റൊരു തടവുകാരനും ഇതേ ജയില്‍ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ ജയില്‍ സുരക്ഷയെയും തടവുകാരുടെ പരിചരണത്തെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.