കേപ് വെര്‍ദെ ഗോള്‍ കീപ്പര്‍ വെസീഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം; കടലില്‍ നിന്നും കണ്ടെത്തിയ ജീവിക്ക് അല്‍ഡിസ വൊസിഞ്ഞ എന്ന് പേരിട്ടു 

By: 600002 On: Jul 11, 2026, 12:32 PM

 

ഫിഫ ലോകകപ്പില്‍ മിന്നും സേവുകളുമായി താരമായ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. വൊസിഞ്ഞയോടുള്ള ബഹുമാനര്‍ഥം കരീബിയന്‍ കടലില്‍ നിന്നും പുതുതായി കണ്ടെത്തിയ ജീവിക്ക് ഗവേഷകര്‍ അല്‍ഡിസ വൊസിഞ്ഞ എന്ന് പേരിട്ടു. ഫുട്ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗമാകും.

ഫിഫ ലോകകപ്പിലെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കന്നിക്കാരായ കേപ് വെര്‍ദെയുടെയും അവരുടെ കാവല്‍ ഭടന്‍ വൊസീഞ്ഞയുടെതും. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ ഏഴ് മിന്നും സേവുകളുമായാണ് വൊസീഞ്ഞ താരമായത്. അവിടെയും തീര്‍ന്നില്ല ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെയും വിറപ്പിച്ചു വൊസീഞ്ഞയും സംഘവും. വൊസിഞ്ഞയുടെ പ്രകടനം കണ്ട് ആവേശം മൂത്തത് സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ഒവിഡോയിലെ പ്രൊഫസറും ഗവേഷകനുമായ ജീസസ് ഒര്‍ട്ടേയയ്ക്കാണ്. 

 

 

വിയറ്റ്‌നാമില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി; ഇന്ത്യക്കാരെയടക്കം നിരവധി പേരെ കാണാതായി 

By: 600002 On: Jul 11, 2026, 10:57 AM

 


വിയറ്റ്‌നാമില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ഫു ക്വോക്കിന് സമീപം ഹോന്‍ മേ ങോയിലാണ് അപകടമുണ്ടായത്.   

ബോട്ടില്‍ 32 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സേനകളുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഫിഫ ലോകകപ്പ്: ബെല്‍ജിയത്തെ വീഴ്ത്തി സ്പെയിന്‍

By: 600002 On: Jul 11, 2026, 10:39 AM


 

ബെല്‍ജിയത്തെ വീഴ്ത്തി സ്പെയിന്‍ ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍.

മത്സരത്തിലുടനീളം തൊണ്ണൂറ്റിയൊന്ന് ശതമാനം കൃത്യതയോടെ സ്പാനിഷ് നിര കൈമാറിയത് 663 പാസുകളായിരുന്നു. പരുക്കേറ്റ പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ഫാബിയാന്‍ റൂയിസിലൂടെ മുപ്പതാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ജെറമി ഡോക്കുവിലൂടെ ബെല്‍ജിയം നടത്തിയ കൗണ്ടര്‍ അറ്റാക്കുകള്‍ എല്ലാം സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി തെറിച്ചു. 

എന്നാല്‍ 41ആം മിനിറ്റില്‍ കെറ്റലെരെയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ ബെല്‍ജിയം സമനില പിടിച്ചു. രണ്ടാം പകുതിയില്‍ സ്പെയിന്‍ ആക്രമണം കടുപ്പിച്ചു. 59ആം മിനിറ്റില്‍ ലുക്കാക്കുവിനെ ബെല്‍ജിയം കളത്തിലിറക്കിയെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ യൂറി ടീലേമന്‍സ് പരുക്കേറ്റ് പുറത്തായതും ബെല്‍ജിയത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റിച്ചു.