വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് കൊച്ചിയില്‍ ഓഗസ്റ്റ് 22ന്

By: 600002 On: Aug 21, 2026, 7:31 PM


കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ മീറ്റും ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് വിതരണവും ഓഗസ്റ്റ് 22ന് കൊച്ചി റാഡിസണ്‍ ബ്ലു ഹോട്ടലില്‍ നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളും പ്രതിനിധികളും പ്രവാസി സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

ബിസിനസ് റൗണ്ട് ടേബിള്‍

വൈകിട്ട് 4 മണിക്ക് ബിസിനസ് റൗണ്ട് ടേബിള്‍ നടക്കും. സുധീര്‍ സുബ്രഹ്‌മണ്യം, അരുണ്‍ ജോര്‍ജ്, രാജു തേവര്‍മാടം, സുധീര്‍ സുബ്രഹ്‌മണ്യന്‍, അഡ്വ. ചന്ദ്രശേഖര്‍, അന്‍വര്‍ ജ്വല്ലറി പ്രതിനിധി, ലെജന്‍ഡ് ഫൗണ്ടേഷന്‍ പ്രതിനിധി രാഹുല്‍ എന്നിവര്‍ പങ്കെടുക്കും.

ഗ്ലോബല്‍ സമ്മേളനം

സാനിമോള്‍, ട്രാവന്‍കൂര്‍ പ്രോവിന്‍സ് അവതരിപ്പിക്കുന്ന പ്രാര്‍ത്ഥനയോടെയാണ് പൊതുസമ്മേളനം ആരംഭിക്കുക. എം.സി. ഷാല്‍മ വേള്‍ഡ് മലയാളി കൗണ്‍സിലിനെ പരിചയപ്പെടുത്തും.

ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ ചെയര്‍മാന്‍ സന്ദേശം നല്‍കും. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു സ്വാഗതം ആശംസിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അധ്യക്ഷ പ്രസംഗം നടത്തും.

ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. പി. വിജയന്‍, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വെളിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍ ജെയിംസ് കൂടല്‍, ഇന്ത്യ റീജിയന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തങ്കമണി ദിവാകരന്‍, മിഡില്‍ ഈസ്റ്റ് റീജിയന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്വ. തോമസ് പണിക്കര്‍, ഫാര്‍ ഈസ്റ്റ് റീജിയന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അജോയ് കല്ലനാകുന്നേല്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.

ഹോസ്റ്റ് റീജിയന്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് പദ്മകുമാര്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ബ്ലെസ്സണ്‍ മണ്ണില്‍, മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് സുധീര്‍ സുബ്രഹ്‌മണ്യം, ഫാര്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ സജിത് ഗിരിജന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് ദീപപ്രജ്വലന ചടങ്ങും ഔപചാരിക ഉദ്ഘാടനവും നടക്കും. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തും.

മന്ത്രിമാരായ റോജി എം. ജോണ്‍, അബ്ദുള്‍ ഗഫൂര്‍, എം.എല്‍.എമാരായ ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മാത്യു കുഴല്‍നാടന്‍, ടോണി ചമ്മണി, ഷിബു തെക്കുമ്പുറം, മനോജ് മൂത്തേടന്‍, മേയര്‍ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ സുധീര്‍, കൗണ്‍സിലര്‍ പി. ഡി. മാര്‍ട്ടിന്‍, മുന്‍ എം.എല്‍.എ കെ. എന്‍. ഉണ്ണികൃഷ്ണന്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുധീര്‍ ജേക്കബ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ റാഷിദ് മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേരും.

ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട വിതരണവും സമ്മേളനത്തില്‍ നടക്കും.

സ്‌കോളര്‍ഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു നല്‍കും. തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിക്കും.

പദ്ധതിയുടെ ഭാഗമായി 100 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് 25 വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. കൊച്ചിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി 25 ലക്ഷം രൂപ വിതരണം ചെയ്യും. തുടര്‍ന്ന് തൃശ്ശൂരിലും കോഴിക്കോട്ടുമായി മൂന്നും നാലും ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും.

പുസ്തക പ്രകാശനം

നൗഷാദ് അരിക്കോട്, WMC മലബാര്‍ പ്രോവിന്‍സ് പ്രസിഡന്റ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പുസ്തകം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യുവിന് കൈമാറി പ്രകാശനം നിര്‍വഹിക്കും.

പരിപാടി കമ്മിറ്റി കണ്‍വീനര്‍ സുരേന്ദ്രന്‍ IPS (DIG റിട്ട.) നന്ദി പ്രകാശനം നടത്തും.

തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറും. രാത്രി ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ കൂടുതല്‍ അടുത്ത് ബന്ധിപ്പിക്കുന്നതിനുമുള്ള വേദിയായി ഗ്ലോബല്‍ മീറ്റ് മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 18-ാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഡാലസില്‍ പ്രൗഢോജ്ജ്വല തുടക്കം: ഭദ്രാസനാധ്യക്ഷന്‍ തിരിതെളിച്ചു

By: 600002 On: Aug 21, 2026, 7:23 PM



 

പി പി ചെറിയാന്‍

ഡാലസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18ാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഡാലസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ഭക്തിനിര്‍ഭരമായ തുടക്കം. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 700-ല്‍ പരം പ്രതിനിധികളാണ് ആദ്യദിന പരിപാടികളില്‍ പങ്കെടുത്തത്.

വൈകുന്നേരം 5:15-ന് ആരംഭിച്ച പ്രൗഢമായ ഘോഷയാത്രയോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് റവ. എബ്രഹാം വി. സാംസണ്‍ സ്വാഗതവും ആമുഖ സന്ദേശവും നല്‍കി. ഭദ്രാസനാധ്യക്ഷന്റെ അധ്യക്ഷ പ്രസംഗത്തിനും ഉദ്ഘാടനത്തിനും ശേഷം കോണ്‍ഫറന്‍സിന്റെ തീം സോങ് അവതരിപ്പിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ജോയല്‍ സാമുവല്‍ തോമസ്, ങഠഢഋഅ വൈസ് പ്രസിഡന്റ് റവ. ആശിഷ് തോമസ്, ഭദ്രാസന സെക്രട്ടറി ശ്രീ. ജോര്‍ജ് വര്‍ഗീസ്, കൊപ്പല്‍ സിറ്റി കൗണ്‍സില്‍മാന്‍ ശ്രീ. ബിജു മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രൊഫ. സോമന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് സ്മരണികയുടെ പ്രകാശനം നിര്‍വ്വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. സാം അലക്‌സ് കൃതജ്ഞത രേഖപ്പെടുത്തി. റവ. എം. പി. യോഹന്നാന്റെ പ്രാര്‍ത്ഥനയ്ക്കും റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയുടെ ആശീര്‍വാദത്തിനും ശേഷം രാത്രി 7:00 മണിയോടെ പ്രാരംഭദിന ചടങ്ങുകള്‍ അവസാനിച്ചു.

വചന ണ്ഡിതന്‍ റവ. ഡോ. മോത്തി വര്‍ക്കിയുടെ വചനശുശ്രൂഷയും പ്രാര്‍ത്ഥനയും പ്രതിനിധികള്‍ക്ക് വലിയ ആത്മീയ ഉണര്‍വ് സമ്മാനിച്ചു. റവ. റോബിന്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഷാജി എസ്. രാമപുരം (ജനറല്‍ കണ്‍വീനര്‍), ഫിലിപ്പ് മാത്യു (കോ-കണ്‍വീനര്‍), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറര്‍), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍, അക്കോമഡേഷന്‍ കമ്മിറ്റികളുടെയും മികച്ച കോര്‍ഡിനേഷന്‍ കാരണം ആദ്യ ദിന പരിപാടികള്‍ സുഗമമായി പൂര്‍ത്തിയായി. ഓഗസ്റ്റ് 23 വരെ തുടരുന്ന കോണ്‍ഫറന്‍സില്‍ വരും ദിവസങ്ങളിലും വൈവിധ്യമാര്‍ന്ന ആത്മീയ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.

 

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

By: 600002 On: Aug 21, 2026, 7:17 PM



പ്രസാദ് തീയാടിക്കല്‍

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം 2026 ഓഗസ്റ്റ് 29ന് നടക്കും.

ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ സഭയുടെ ആദ്യ പാസ്റ്ററായി ശുശ്രൂഷ ചെയ്തു.

ആദ്യകാലങ്ങളില്‍ വിവിധ വാടകക്കെട്ടിടങ്ങളിലായിരുന്നു ആരാധനകളും സഭാ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പിന്നീട് Assemblies of God സഭയ്ക്ക് സ്ഥലവും അതിലുണ്ടായിരുന്ന പഴയ കെട്ടിടവും യാതൊരു ചെലവുമില്ലാതെ നല്‍കി. സഭയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ നിര്‍ണായക നാഴികക്കല്ലായിരുന്നു ഇത്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷകളും പ്രവര്‍ത്തനമേഖലയും ഗണ്യമായി വികസിച്ചു. വിവിധ തലമുറകളെയും ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സഭയായി ഇന്ന് സീയോന്‍ ചര്‍ച്ച് വളര്‍ന്നിരിക്കുകയാണ്.

നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേകം ആരാധനാ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഇതോടൊപ്പം ഫ്രിസ്‌കോ ക്യാമ്പസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

പാസ്റ്റര്‍ ജസ്റ്റിന്‍ സാബു സീയോന്‍ ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ ബിജു ഡാനിയേലും പാസ്റ്റര്‍ ജിജോ ജോയിയും മലയാളം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ പീറ്റേഴ്‌സണ്‍ മാത്യൂസ് തമിഴ് ശുശ്രൂഷയുടെയും പാസ്റ്റര്‍ സ്റ്റീവന്‍ പോള്‍ ഫ്രിസ്‌കോ ക്യാമ്പസിന്റെയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. വിവിധ തലമുറകളെയും ഭാഷകളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് സഭയുടെ ദര്‍ശനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പാസ്റ്ററല്‍ ടീം നിര്‍ണായക പങ്കുവഹിക്കുന്നു.

സഭയും വിവിധ ശുശ്രൂഷകളും വളര്‍ന്നതോടെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് പുതിയ ആരാധനാലയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.

പുതിയ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും Assemblies of God Financial Team നല്‍കിയ സഹകരണവും പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു.

പുതിയ ആരാധനാലയത്തിന്റെ പൂര്‍ത്തീകരണവും സമര്‍പ്പണവും സഭയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടൊപ്പം നടക്കുന്നു എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ദൈവത്തിന്റെ വിശ്വസ്തതയുടെയും കരുതലിന്റെയും സാക്ഷ്യമായാണ് സഭ ഈ ചരിത്രനിമിഷത്തെ കാണുന്നത്.

പുതിയ ആരാധനാലയം ഒരു കെട്ടിടം മാത്രമല്ല, സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷാ യാത്രയിലെ പുതിയ അധ്യായമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ശുശ്രൂഷകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സമൂഹങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ആരാധനാലയം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 29ന് നടക്കുന്ന സമര്‍പ്പണ ശുശ്രൂഷയോടെ, 25 വര്‍ഷത്തെ അനുഗ്രഹീത യാത്രയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സീയോന്‍ ചര്‍ച്ച് പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കും.