ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ തീകൊളുത്തിയ ബിസിനസുകാരന്‍ മരിച്ചു 

By: 600002 On: Jan 3, 2026, 12:53 PM

 

ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ തീകൊളുത്തപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബിസിനസുകാരന്‍ മരിച്ചു. ഖോകോണ്‍ ചന്ദ്രദാസ് ആണ് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിക്കെ മരിച്ചത്. ധാക്കയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ മെഡിക്കല്‍, മൊബൈല്‍ ബാങ്കിംഗ് ബിസിനസ് നടത്തുകയായിരുന്ന ഖോകോണിനെ ബുധനാഴ്ച കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. 

ആള്‍ക്കൂട്ട ആക്രമണത്തിനിടെ അക്രമികള്‍ തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാനായി കുളത്തില്‍ ചാടിയെങ്കിലും ഖോകോണിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍ 

By: 600002 On: Jan 3, 2026, 12:18 PM

 

വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോര്‍സിനെയും പിടികൂടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരെയും രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശപ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടെക്‌സസില്‍ പടരുന്ന പനി: ആശുപത്രികളില്‍ തിരക്കേറുന്നു, കുട്ടികളില്‍ രോഗബാധ കൂടുതല്‍,സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ജാഗ്രത

By: 600002 On: Jan 3, 2026, 11:57 AM

 



പി പി ചെറിയാന്‍

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ  കേസുകള്‍ അതിവേഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ പനിയുമായി എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ടെക്‌സസ് ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിലവില്‍ പനി ബാധ അതിരൂക്ഷമാണ്.

5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളിലെ ആശുപത്രി സന്ദര്‍ശനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ധിച്ചു.

അവധിക്കാലം കഴിഞ്ഞ് കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്നതോടെ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാം.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍:
ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
പനി മാറാന്‍ സമയമെടുക്കുമെന്നതിനാല്‍ വിശ്രമം അത്യാവശ്യമാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തി ഉറപ്പുവരുത്തുക.