കോളേജില്‍ പോകാനിരിക്കെ ഡാളസ്സില്‍ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

By: 600002 On: Aug 17, 2026, 7:38 PM



 

പി പി ചെറിയാന്‍

റോലെറ്റ്, ടെക്‌സസ്: കോളേജില്‍ ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 18 വയസ്സുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ സിവ്വില്‍ എന്‍ജിനീയറിങ് പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുന്‍പാണ് അപ്രത്യക്ഷയായത്.

ഓഗസ്റ്റ് 13, വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ ദിവസം നോര്‍ത്ത് ഗാര്‍ലന്‍ഡിലെ 'ചെഡാര്‍സ് റെസ്റ്റോറന്റിന്' സമീപമുള്ള ഒഴിഞ്ഞ പാര്‍ക്കിങ് ലോട്ട്. കാറില്‍ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു.

പാസ്പോര്‍ട്ടും ജനന സര്‍ട്ടിഫിക്കറ്റും അവള്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ നിന്നും കാണാതായിട്ടുണ്ട്.

അന്വേഷണം: റോലെറ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

യുഎസ്എസ് എബ്രഹാം ലിങ്കണിലെ അമേരിക്കന്‍ നാവികര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Aug 17, 2026, 11:50 AM

 

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ അയ്യായിരത്തിലധികം വരുന്ന നാവികര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആധുനിക കാലഘട്ടത്തില്‍ ഒരു യുഎസ് കപ്പല്‍ കരയിലെടുക്കാതെ തുടര്‍ച്ചയായി കടലില്‍ ചെലവഴിക്കുന്ന റെക്കോര്‍ഡ് സമയമാണിത്. 

ഇറാനുമായി തുടരുന്ന സൈനിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഈ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയില്‍ തുടരുന്നത്. ഇത് സൈനികരില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിന് കാരണമായി. 

 

'ഹോര്‍മുസ് വിട്ടുനല്‍കില്ല, ഉപരോധം തുടരും'; അമേരിക്കന്‍ പ്രഖ്യാപനം തള്ളി ഇറാന്‍

By: 600002 On: Aug 17, 2026, 11:10 AM



 

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം തള്ളി ഇറാന്‍. ഹോര്‍മുസ് വിട്ടുനല്‍കില്ലെന്നും ഉപരോധം തുടരുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. അമേരിക്കയുമായുള്ള ധാരണപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. തെക്കന്‍ ലെബനോണില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. ഹോര്‍മുസ് അമേരിക്കയുടെ ഭൂപ്രദേശമാക്കി മാറ്റുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാന്‍ തള്ളി. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തില്‍ തുടരുമെന്നും അമേരിക്ക തോല്‍വി അംഗീകരിക്കുന്നതുവരെ ഹോര്‍മുസില്‍ ഉപരോധം തുടരുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.