സ്രാവുകളില്‍ കണ്ടെത്തിയത് മയക്കുമരുന്നും, കഫീനും; ആശങ്കപ്പെടുത്തുന്ന സാഹചര്യം 

By: 600002 On: Apr 25, 2026, 9:14 AM

 


മനുഷ്യന്റെ ഇടപെടല്‍ മൂലം സ്രാവുകള്‍ വലിയ ഭീഷണി നേരിടുകയാണ്. അടുത്തിടെ നടന്ന പഠനത്തില്‍ ബഹാമാസിലെ സ്രാവുകളില്‍ മയക്കുമരുന്നിന്റെയും കഫീനിന്റെയും വേദനസംഹാരികളുടെയും സാന്നിധ്യമാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

ബ്രസീലിലെയും ചിലിയിലെയും ഗവേഷകരാണ് പ്രദേശത്തെ 85 സ്രാവുകളില്‍ പഠനം നടത്തിയത്. നിയമപരവും നിയമവിരുദ്ധവുമായി 24 തരം മരുന്നുകളുടെ സാന്നിധ്യം ഇവയില്‍ ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു ശ്രമം. 

പഠനത്തിനായി തിരഞ്ഞെടുത്തവയില്‍ എല്യൂതേര ദ്വീപിന് സമീപം സമുദ്രത്തില്‍ വസിക്കുന്ന 28 സ്രാവുകളില്‍ കഫീന്‍, കൊക്കെയ്ന്‍, വേദനസംഹാരികള്‍ തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. 

ഈ മരുന്നുകള്‍ ബോധപൂര്‍വ്വം സ്രാവുകളുടെ ഉള്ളില്‍ എത്തുന്നതല്ല മറിച്ച് മലിനീകരണം മൂലം അവയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

എച്ച്1ബി വിസ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുമെന്ന് റിപ്പോര്‍ട്ട്

By: 600002 On: Apr 25, 2026, 8:31 AM

 


യുഎസ് പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എച്ച്1ബി വിസ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഇതടക്കമുള്ള വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചു. 

എച്ച്1ബി വീസ ദുരുപയോഗം തടയല്‍ നിയമം 2026 എന്ന പേരിലാണ് അരിസോണയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എലി ക്രെയിന്‍ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് ഒപ്പുവെച്ചിട്ടുണ്ട്. നിലവിലെ വിസ സമ്പ്രദായം പൂര്‍ണമായും പരിഷ്‌കരിക്കുകയാണ് ലക്ഷ്യം.

കാണാതായ രണ്ട് ബംഗ്ലാദേശി ഗവേഷണ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി; റൂംമേറ്റ് അറസ്റ്റില്‍

By: 600002 On: Apr 25, 2026, 7:17 AM



 

പി പി ചെറിയാന്‍

സൗത്ത് ഫ്‌ലോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ കാണാതായ രണ്ട് ബംഗ്ലാദേശി ഗവേഷണ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. സമിര്‍ ലിമണ്‍ (27) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ടാമ്പാ ബേയിലെ പാലത്തിന് സമീപമാണ് കണ്ടെത്തിയത്. ലിമണിനൊപ്പം കാണാതായ നഹിദ ബ്രിസ്റ്റി (27) എന്ന വിദ്യാര്‍ത്ഥിനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ലിമണിന്റെ റൂംമേറ്റ് ഹിഷാം അബുഗര്‍ബിയയെ (26) പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കല്‍, മൃതദേഹം അനധികൃതമായി മാറ്റുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 16-നാണ് ഇവരെ അവസാനമായി ക്യാമ്പസില്‍ കണ്ടത്. 

ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നവരാണെന്ന് ലിമണിന്റെ കുടുംബം അറിയിച്ചു. നഹിദയ്ക്കായുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്.