രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ ഹോര്‍മുസ് കടന്നു 

By: 600002 On: May 14, 2026, 1:08 PM

 


സംഘര്‍ഷം തുടരുന്ന ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ കടന്നുപോയി. അതേസമയം, ഒമാന്‍ തീരത്ത് വെച്ച് ആക്രമണത്തിനിരയായ ഇന്ത്യന്‍ പതാകയുള്ള കപ്പല്‍ മുങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മെയ് 13 ന് സിമി എന്ന എല്‍പിജി ടാങ്കറും വ്യാഴാഴ്ച എന്‍വി സണ്‍ഷൈന്‍ എന്ന കപ്പലും ഹോര്‍മുസ് സുരക്ഷിതമായി കടന്നു. യുദ്ധം കാരണം രണ്ട് മാസത്തിലേറെയായി അടഞ്ഞുകിടന്ന കടലിടുക്ക് വഴി കടന്നുപോയ ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം ഇതോടെ 13 ആയി. 

 

ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ പ്രശസ്ത  എഴുത്തുകാരി കോറി റിച്ചന്‍സിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ

By: 600002 On: May 14, 2026, 9:04 AM

 

പി പി ചെറിയാന്‍

യൂട്ടാ: ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയിലെ യൂട്ടായില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരി കോറി റിച്ചന്‍സിന്  പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭര്‍ത്താവായ എറിക് റിച്ചന്‍സിന്റെ 44-ാം ജന്മദിനമായാ മെയ് 13 ബുധനാഴ്ചയാണ്  കോടതി വിധി പുറപ്പെടുവിച്ചത്.

2022 മാര്‍ച്ചില്‍ ഭര്‍ത്താവായ എറിക് റിച്ചന്‍സിന്റെ കോക്ക്‌ടെയിലില്‍ മാരകമായ അളവില്‍ 'ഫെന്റാനില്‍' എന്ന മയക്കുമരുന്ന് കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു

കൊലപാതകം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് മരണം വരെ ജയിലില്‍ കഴിയണം.കൗരി റിച്ചിന്‍സിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഒരാള്‍ 'ഒരിക്കലും സ്വതന്ത്രനാകാന്‍ കഴിയാത്തത്ര അപകടകാരിയാണ്' എന്ന് ജഡ്ജി റിച്ചാര്‍ഡ് മ്രാസിക് പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം കുട്ടികള്‍ക്കായി 'Are You With Me?' എന്ന പേരില്‍ ദുഃഖം ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം കോറി എഴുതിയിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി.

തങ്ങളുടെ അമ്മ പുറത്തിറങ്ങിയാല്‍ തങ്ങള്‍ക്ക് സുരക്ഷിതബോധം ഉണ്ടാകില്ലെന്നും പേടിയാണെന്നും കോറിയുടെ മൂന്ന് ആണ്‍മക്കളും കോടതിയില്‍ അറിയിച്ചു.

ബിസിനസ്സ് തര്‍ക്കങ്ങളും സാമ്പത്തിക ലാഭവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. താന്‍ നിരപരാധിയാണെന്നും മക്കളെ ഓര്‍ത്ത് ജീവിക്കുമെന്നും കോറി കോടതിയില്‍ പറഞ്ഞു. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.

 

യുഎന്‍ടി ഡാളസിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്ലര്‍ ഷ്‌ലിറ്റ്‌സ്

By: 600002 On: May 14, 2026, 8:56 AM



 

പി പി ചെറിയാന്‍

ഡാളസ്: യുഎന്‍ടി ഡാളസ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്ലര്‍ ഷ്‌ലിറ്റ്‌സ്. പബ്ലിക് ലീഡര്‍ഷിപ്പ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനിലാണ് ഹന മാസ്റ്റര്‍ ബിരുദം നേടിയത്.

16-ാം വയസ്സില്‍ ടെക്‌സാസ് വുമണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഹന നേരത്തെ റെക്കോര്‍ഡ് ഇട്ടിരുന്നു. ആ റെക്കോര്‍ഡ് ഇപ്പോള്‍ മാസ്റ്റര്‍ ബിരുദത്തിലും ആവര്‍ത്തിച്ചു.

എത്യോപ്യയില്‍ ജനിച്ച ഹനയെ 2008-ലാണ് അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തത്. ഹനയുടെ ജന്മനല്‍കിയ അമ്മ ക്ഷയരോഗം  ബാധിച്ചാണ് മരിച്ചത്. ശിശുവായിരിക്കെ ഹനയും ഇതേ രോഗത്താല്‍ മരണത്തോട് പൊരുതിയിരുന്നു.

ദുരന്ത നിവാരണ മേഖലയില്‍ പിഎച്ച്ഡി എടുക്കാനാണ് ഹനയുടെ തീരുമാനം. തന്നെപ്പോലെ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

ഹനയുടെ സഹോദരങ്ങളും സമാനമായ രീതിയില്‍ ചെറിയ പ്രായത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. തന്റെ വളര്‍ച്ചയില്‍ കുടുംബം നല്‍കിയ പിന്തുണ വലുതാണെന്ന് ഹന പറഞ്ഞു.