ദില്ലി: അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കാൻ മടിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്റ്റുഡന്റ് വിസ റദ്ദാക്കൽ, സ്റ്റുഡൻ്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ (SEVIS) നിന്ന് സ്റ്റുഡന്റ് റെക്കോർഡ്സ് ഇല്ലാതാക്കൽ തുടങ്ങിയ നടപടികളിൽ വിദ്യാർത്ഥി സമൂഹവും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണ്. കൂടാതെ, പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) പ്രോഗ്രാം ട്രംപ് ഭരണകൂടം നിർത്തലാക്കാൻ സാധ്യതയുമുണ്ട്.
'വിസ കാലതാമസം, സുരക്ഷ, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ ഘടകങ്ങൾ ചൂണ്ടിക്കാട്ടി 42% അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയെ പരിഗണിക്കാൻ സാധ്യത കുറവാണെന്ന് വിവിധ സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അമേരിക്ക ഇപ്പോഴും വിദ്യാർത്ഥികളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ചും കൂടുതൽ ബോധവാന്മാരാണ്. കൂടാതെ മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധാപൂർവ്വം അവർ വിവിധ ഓപ്ഷനുകൾ താരതമ്യം ചെയ്യുന്നുണ്ട്'. വൺസ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും ഡയറക്ടറുമായ അരിത്ര ഘോഷാൽ പറഞ്ഞു.
വിദേശ പഠനങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെ വിശാലമായ കാഴ്ചപ്പാടുണ്ട്. ജർമ്മനി, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ, മികച്ച കുടിയേറ്റ നയങ്ങൾ, തൊഴിൽ വിപണികൾ എന്നിവയാൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ജർമ്മനിയിൽ എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസസ് മേഖലകളിൽ ട്യൂഷൻ ഫീസ് വളരെ കുറവാണ്. ബിസിനസ്സ്, ഡിസൈൻ, ആരോഗ്യ സംരക്ഷണ സംബന്ധിയായ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഫ്രാൻസ് മികച്ച ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. സാങ്കേതികവിദ്യയിലും ലൈഫ് സയൻസസിലും അയർലൻഡ് മികച്ചുനിൽക്കുന്നു.
ജർമ്മൻ അക്കാഡമിക് എക്സ്ചേഞ്ച് സർവീസിന്റെ (DAAD) കണക്കുകൾ പ്രകാരം നിലവിൽ ഏകദേശം 4,05,000 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ജർമ്മൻ സർവകലാശാലകളിൽ ചേർന്നിട്ടുണ്ട്. ജർമ്മൻ സർവകലാശാലകളിലെ വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഏകദേശം 50,000 ഇന്ത്യക്കാരാണ് ഇത്തരത്തിൽ ജർമ്മൻ സർവകലാശാലകളിൽ പഠിക്കുന്നതെന്നാണ് ഏകദേശ കണക്ക്. ജർമ്മനി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, അയർലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും അപേക്ഷകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. താങ്ങാനാവുന്നതോ സൗജന്യമോ ആയ ട്യൂഷൻ ഫീസും മികച്ച എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും കാരണം 2022നും 2024നും ഇടയിൽ ജർമ്മനിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 68% വർദ്ധനവ് ഉണ്ടായെന്ന് അരിത്ര ഘോഷാൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ 354% വർദ്ധനവ് ഉണ്ടായതോടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ് ന്യൂസിലൻഡ്. പഠനാനന്തര വർക്ക് വിസ നയങ്ങളിലെ മാറ്റങ്ങളും ഐടി, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയിലെ ബിരുദധാരികൾക്കുള്ള മികച്ച തൊഴിലവസരങ്ങളുമാണ് ഈ വർധനവിന് പ്രധാന കാരണം. യുഎസിനെയും യുകെയെയും അപേക്ഷിച്ച് ന്യൂസിലൻഡ് കൂടുതൽ സുരക്ഷിതമാണെന്ന് വിദ്യാർത്ഥികൾ കരുതുന്നു. ധനകാര്യം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ വിദ്യാർത്ഥികൾ ഓസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. കാനഡ ഇപ്പോഴും ജനപ്രിയമാണെങ്കിലും വിസ പ്രോസസ്സിംഗ് വൈകുന്നതും ഭവന ക്ഷാമവും മൂലം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത് നിരവധി വിദ്യാർത്ഥികളെ യൂറോപ്പിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുകയാണ്.
ന്യേപിഡോ: മ്യാൻമറിൽ വീണ്ടും ഭൂചലനമുണ്ടാകുമെന്ന് പ്രവചനം നടത്തിയ ജ്യോതിഷി അറസ്റ്റിൽ. ടിക് ടോക് വീഡിയോകളിലൂടെ ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിനാണ് അറസ്റ്റ്. 3500ലേറെ പേരുടെ ജീവൻ നഷ്ടമായ ഭൂകമ്പമുണ്ടായി രണ്ട് ആഴ്ചകൾക്ക് ശേഷം ഏപ്രിൽ 9നാണ് ഓൺലൈൻ ജ്യോതിഷിയായ ജോൺ മൂതേ അടുത്ത ഭൂകമ്പമുണ്ടാകാൻ പോവുന്നതായി പ്രവചിച്ചത്.
ചൊവ്വാഴ്ചയാണ് തെറ്റിധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് ഇയാൾ അറസ്റ്റിലായത്. മ്യാൻമറിലെ ഓരോ നഗരത്തിലും ഏപ്രിൽ 21ന് ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ജോൺ മൂ തേയുടെ പ്രവചനം. വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടിയുള്ള ജ്യോതിഷിയുടെ പ്രവചനം മ്യാൻമറിൽ ചെറുതല്ലാത്ത രീതിയിലാണ് ആശങ്ക പരത്തിയത്. എന്നാൽ നേരത്തെയുണ്ടായ ഭൂകമ്പത്തിന് സമാനമായ ഭൂകമ്പം പ്രവചിക്കുന്നത് സാധ്യമല്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മൂന്ന് ദശലക്ഷത്തിലേറെ ആളുകളാണ് ജോൺ മൂ തേയുടെ പ്രവചനം കണ്ടത്. ഇതിന് പിന്നാലെ ഭൂകമ്പമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളേക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും സജീവമായിരുന്നു.
പ്രവചനം വിശ്വസിച്ച് ആളുകൾ സ്വന്തം വീടുകളിൽ താമസിക്കാൻ പോലും തയ്യാറാകാതെ ഒഴിഞ്ഞ ഇടങ്ങളിൽ ടെന്റ് അടിച്ച് തങ്ങുക പോലും ചെയ്യാൻ തുടങ്ങി. ജ്യോതിശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയാണ് പ്രവചനമെന്നാണ് ജോൺ മൂ തേ പ്രതികരിക്കുന്നത്. മാർച്ച് 28ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ 3500 ലേറെ പേരാണ് മരിച്ചത്. മാർച്ച് 28 ന് മ്യാൻമറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായിരുന്നു.
ന്യൂയോർക് :ചുവന്ന മാംസം മാറ്റി ചിക്കൻ, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പാരാഗതമായി നാം വിശ്വസിക്കുന്നത് .എന്നാൽ ഒരു പുതിയ പഠനം കോഴിയിറച്ചിയും മറ്റ് കോഴിയിറച്ചിയും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസറും മറ്റ് എല്ലാ കാരണങ്ങളും മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.
അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈൽ, എംഎസ്, ആർഡി, സിഡിഎൻ പറയുന്നു.ന്യൂട്രിയന്റുകളിൽ പ്രസിദ്ധീകരിച്ചതിനടിസ്ഥാനമാക്
2006 മുതൽ 2024 വരെയുള്ള പഠന കാലയളവിൽ, അവർ മാംസ ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ചുവപ്പ്, വെള്ള എന്നിങ്ങനെ തിരിച്ച് പങ്കിട്ടു, മരിച്ചവരിൽ പങ്കെടുത്തവരുടെ മരണകാരണം ഗവേഷകർ കണ്ടെത്തി.
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ (10 ഔൺസിൽ അല്പം കൂടുതൽ) കോഴിയിറച്ചി കഴിക്കുന്നവർക്ക് ആഴ്ചയിൽ 100 ഗ്രാമിൽ (ഏകദേശം 3.5 ഔൺസ്) താഴെ കോഴിയിറച്ചിയോ കോഴിയിറച്ചിയോ കഴിക്കുന്നവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത 27% കൂടുതലാണെന്ന് പഠനം കണ്ടെത്തി. ആ 300 ഗ്രാമിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നവരിൽ ഈ അപകടസാധ്യത കൂടുതൽ വർദ്ധിച്ചു, കൂടാതെ ക്യാൻസറും ഹൃദയ സംബന്ധമായ അസുഖവും ഉൾപ്പെടെ എല്ലാ മരണകാരണങ്ങൾക്കും ഇത് കാരണമായിരുന്നു.
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ വെളുത്ത മാംസം കഴിക്കുന്ന ആളുകൾക്ക് 100 ഗ്രാമിൽ താഴെ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസർ മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയായി.
ചിക്കന്റെ പാചക രീതിയും സംസ്കരണവും ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. "ഗ്രിൽ ചെയ്യൽ, ബാർബിക്യൂയിംഗ്, അല്ലെങ്കിൽ വറുക്കൽ പോലുള്ള ഉയർന്ന താപനിലയിൽ പാകം ചെയ്ത ചിക്കൻ, ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും സൃഷ്ടിക്കാൻ കഴിയും, അവ കാൻസർ സാധ്യത വർദ്ധിപ്പിക്കും."പഠനത്തിൽ പങ്കെടുത്തവർ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നുണ്ടെങ്കിലും, കഴിച്ച കോഴിയിറച്ചിയിൽ ചിലത് സംസ്കരിച്ചതായിരിക്കാൻ സാധ്യതയുണ്ട്, അതിൽ സോഡിയം, പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പ് എന്നിവ കൂടുതലാണ്, ഇത് ആരോഗ്യത്തെ മോശമാക്കും."
.സംസ്കരിച്ച ചിക്കൻ ഉൽപ്പന്നങ്ങൾ ചിക്കൻ നഗ്ഗറ്റുകൾ എന്നിവ ഒഴിവാക്കുക പകരം മേച്ചിൽപ്പുറങ്ങളിൽ വളർത്തുന്നതോ ജൈവികമോ ആയ ചിക്കൻ തിരഞ്ഞെടുക്കുക എന്നതാണ് ഇതിനൊരു പരിഹാരമാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു