ചൈനയില്‍ വിദേശ ചരക്കുകപ്പലില്‍ തീപിടുത്തം: 25 പേര്‍ മരിച്ചു 

By: 600002 On: Sep 11, 2026, 11:27 AM

 

ചൈനയിലെ കിഴക്കന്‍ കപ്പല്‍ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചു. കപ്പലില്‍ തീ പടരുമ്പോള്‍ 42 പേര്‍ ഉള്ളിലുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും 17 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സ്‌ഫോടനശബ്ദമൊന്നും കേട്ടില്ലെന്നും കപ്പലില്‍ നിന്നും കറുത്ത പുക വന്‍തോതില്‍ ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ലൈബീരിയന്‍ പതാക വഹിച്ച ഓഷ്യന്‍ മെലഡി എന്ന ബള്‍ക്ക് കാരിയര്‍ കപ്പലിലാണ് അപകടമുണ്ടായത്. 

 

ബ്രിക്‌സ് ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും 

By: 600002 On: Sep 10, 2026, 1:30 PM

 

സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

അതിനിടെ, ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഷി ജിന്‍പിങ് ശനിയാഴ്ച ഡല്‍ഹിയില്‍ എത്തും.

 

 

പെണ്‍കുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

By: 600002 On: Sep 10, 2026, 11:20 AM


 

 

പി പി ചെറിയാന്‍


പെന്‍സില്‍വാനിയ: പെണ്‍കുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. കുഞ്ഞിനോട് താന്‍ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് പ്രതിയുടെ മൊഴി. പെന്‍സില്‍വാനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്.

31കാരനായ വിന്‍സെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാള്‍ക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങള്‍ ചുമത്തി. 10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15-ന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ നടക്കും.

കൈകള്‍ക്കും കാലുകള്‍ക്കും വാരിയെല്ലുകള്‍ക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈല്‍ഡ് അബ്യൂസ് വിഭാഗം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തുടക്കത്തില്‍ വീട്ടിലെ പൂച്ച ചാടിയതിനെ തുടര്‍ന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. എന്നാല്‍ പരുക്കുകളുടെ തീവ്രത വിശദീകരിക്കാന്‍ ഇയാള്‍ക്കായില്ല. പിന്നീട്, കുഞ്ഞിനോട് താന്‍ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യരുതെന്ന് കുടുംബാംഗങ്ങള്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിയുടെ അമ്മ പോലീസിനോട് പറഞ്ഞു.