അദാനിയുടെ സഹപ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി യു.എസ് ജഡ്ജി

By: 600002 On: Sep 5, 2026, 10:16 AM



പി പി ചെറിയാന്‍

അദാനിയുടെ സഹപ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യം തള്ളി യു.എസ് ജഡ്ജി. ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനംകോടികളുടെ കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹപ്രതികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യം ഫെഡറല്‍ കോടതി തള്ളി.

പ്രോസിക്യൂഷന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് ജഡ്ജി ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.  അദാനിക്കെതിരെയുള്ള ചില കുറ്റങ്ങള്‍ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും, സഹപ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പിന്‍വലിക്കുന്നതില്‍ ഉഛഖ കൃത്യമായ കാരണങ്ങളും വസ്തുതകളും നല്‍കിയില്ലെന്ന് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ജഡ്ജി, ഉഛഖയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ട്രെന്റ് മ്‌കോര്‍ട്ടറുടെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.  

14 പേജുള്ള ഉത്തരവിലാണ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രെന്റ് മ്‌കോര്‍ട്ടര്‍ ആവശ്യമായ വസ്തുതകളും തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആവശ്യമായ രേഖകളും വസ്തുതകളും ഹാജരാക്കിയാല്‍ കേസ് പിന്‍വലിക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, കോടതിവിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ 2024 അവസാനത്തിലാണ് അദാനിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയത്.

 

യുകെ വീസ വൈകി; പൂവച്ചലില്‍ 25കാരി മരിച്ച നിലയില്‍

By: 600002 On: Sep 5, 2026, 9:59 AM



 


പ്രസാദ് തീയാടിക്കല്‍

തിരുവനന്തപുരം: പൂവച്ചല്‍ മുളമൂട് സ്വദേശിനിയായ അഞ്ജന (25)യെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളമൂട് ബി.എസ്. ഭവനില്‍ ബാബുസിന്ധു ദമ്പതികളുടെ മകളാണ് അഞ്ജന.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മുറിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുകെയില്‍ ഉപരിപഠനം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അഞ്ജന. യുകെയിലുള്ള സഹോദരനൊപ്പം പഠനത്തിനായി പോകാന്‍ ഒരുങ്ങിയിരുന്നെങ്കിലും വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം യാത്ര തടസ്സപ്പെട്ടതില്‍ അഞ്ജന മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ജന പഠനവുമായി ബന്ധപ്പെട്ട കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് യുകെയില്‍ ഉപരിപഠനത്തിന് ശ്രമിച്ചിരുന്നത്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പൊലീസ് സ്വീകരിച്ചു.

സഹോദരന്‍: സഞ്ജു.

മരണകാരണം സംബന്ധിച്ച ബന്ധുക്കളുടെ മൊഴിയും പൊലീസിന്റെ പ്രാഥമിക നിഗമനവുമാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്. പൊലീസ് അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കൂ.

 

 

ഹൂസ്റ്റണില്‍ പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 12ന്;  ''ദി റെഡീമര്‍'' നാടകവും എക്യുമെനിക്കല്‍ ''തട്ടുകട''യും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍

By: 600002 On: Sep 4, 2026, 10:30 AM

 

ജീമോന്‍ റാന്നി (ഫെസ്റ്റ് കണ്‍വീനര്‍ & പിആര്‍ഒ)

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്‌കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം സെപ്റ്റംബര്‍ 12 ശനിയാഴ്ച ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളില്‍ നടക്കും.

വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയാണ് ഫെസ്റ്റ്. വിവിധ ഇടവകകളില്‍ നിന്നുള്ള കലാസാംസ്‌കാരിക പരിപാടികള്‍ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകള്‍ ഇതിനോടകം തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഫെസ്റ്റിന്റെ പ്രത്യേക ആകര്‍ഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിന്‍ ജോണ്‍ എബ്രഹാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ''ദി റെഡീമര്‍'' എന്ന ബൈബിള്‍ ലഘുനാടകം (മലയാളം) അരങ്ങേറും. ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തില്‍ അണിനിരക്കുന്ന 40ല്‍ പരം കലാപ്രതിഭകള്‍ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും.
 
മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി സുരേന്ദ്രന്‍ കെ. പട്ടേല്‍, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങില്‍ പങ്കെടുക്കും.

എക്യുമെനിക്കല്‍ ''തട്ടുകട''യും ''ചായക്കട''യും

കലാപരിപാടികള്‍ക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കല്‍ അടുക്കളയും ''തട്ടുകട''യും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വിഭവങ്ങളാണ് സന്ദര്‍ശകര്‍ക്കായി തയ്യാറാക്കുന്നത്.

കപ്പയും മീന്‍കറിയും, മലബാര്‍ പൊറോട്ടയും ബീഫ് കറിയും, മസാല ദോശയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തട്ടുകടയില്‍ ലഭ്യമാകും. കൂടാതെ ചായയും കടിയും  കടികളും ലഭിക്കുന്ന 'ചായക്കട'യും ഫെസ്റ്റിന് നാടന്‍ രുചിയുടെ വേറിട്ട അനുഭവം നല്‍കും.

ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂര്‍ തമ്പി എക്യുമെനിക്കല്‍ അടുക്കളയുടെ മേല്‍നോട്ടം വഹിക്കും.

ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കായി $15, $10 നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകള്‍ ബന്ധപ്പെട്ട ഇടവകകളിലെ ICECH പ്രതിനിധികളില്‍ നിന്നും ലഭിക്കുന്നതാണ്.

ആത്മീയതയും ഇന്ത്യന്‍ പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവന്‍ മലയാളി സമൂഹത്തെയും സംഘാടകര്‍ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്തു.

ഫെസ്റ്റിന്റെ വിജയത്തിനായി ICECH കമ്മിറ്റിയും എക്യുമെനിക്കല്‍ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് ( പ്രസിഡന്റ്) : 832-997-9788
റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡണ്ട്)  -281 886 2013
ഷാജന്‍ ജോര്‍ജ് (സെക്രട്ടറി): 832-452-4195
രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍): 713-459-4704
ജീമോന്‍ റാന്നി (ഫെസ്റ്റ് കണ്‍വീനര്‍): 832-873-0023
മില്‍റ്റ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 832-744-9691.