റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ചെര്‍ണോബില്‍ ആണവ റിയാക്ടറിന്റെ സുരക്ഷാകവചത്തിന് തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: Dec 8, 2025, 1:19 PM

 


റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്നിലെ ചെര്‍ണോബില്‍ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാര്‍ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു. ആണവ വികിരണങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും ആണവോര്‍ജ ഏജന്‍സി. 1986-ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ആണവവികിരണം തടയാന്‍ കവചത്തിന് ഫെബ്രുവരിയില്‍ നടന്ന റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് തകരാര്‍ സംഭവിച്ചത്.

അതേസമയം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍, അമേരിക്കയും യുക്രൈനും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ഫ്ളോറിഡയിലെ മയാമിയിലാണ് ത്രിദിന ചര്‍ച്ച നടന്നത്. യുക്രെയ്ന്റെ സുരക്ഷാ ഗ്യാരന്റിയുടെ കാര്യത്തിലും ഡോണ്‍ബാസിലെ ഭൂമി റഷ്യയ്ക്ക് കൈമാറുന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രം റഷ്യയുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് റഷ്യ അവകാശപ്പെട്ടു.

 

കംബോഡിയയില്‍ വ്യോമാക്രമണം നടത്തി തായ്‌ലന്‍ഡ്; സംഘര്‍ഷം രൂക്ഷം 

By: 600002 On: Dec 8, 2025, 12:05 PM

 

 

കംബോഡിയയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി തായ്‌ലന്‍ഡ്. ആക്രമണത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഒപ്പിട്ട സമാധാന കരാറില്‍ നിന്നാണ് ഇരു രാജ്യങ്ങളും പിന്‍മാറിയത്. കരാര്‍ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു. 

കംബോഡിയന്‍ സൈന്യം ആക്രമണം സ്ഥിരീകരിച്ചു. പുലര്‍ച്ചെ തായ് സൈന്യം കംബോഡിയന്‍ സൈന്യത്തെ ആക്രമിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും ട്രംപിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു. 

 

സുഡാനിലെ നഴ്‌സറി സ്‌കൂളില്‍ ഡ്രോണ്‍ ആക്രമണം: 43 കുട്ടികള്‍ ഉള്‍പ്പെടെ 79 പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Dec 8, 2025, 11:05 AM

 

തെക്കന്‍ സുഡാനിലെ നഴ്‌സറി സ്‌കൂളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 43 കുട്ടികള്‍ ഉള്‍പ്പെടെ 79 പേര്‍ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ സംസ്ഥാനത്തെ കലോജിയിലാണ് ആക്രമണം നടന്നത്. സുഡാനില്‍ വിമത സൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 

കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍ നിന്ന് പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷര്‍ സിറ്റി ആര്‍എസ്എഫ് പിടിച്ചെടുത്തത്.