ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു 

By: 600002 On: Dec 30, 2025, 11:53 AM

 


ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു മരണം. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നവംബര്‍ 23 നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവടങ്ഹളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ.

പെണ്‍വാണിഭം: ടെക്‌സാസില്‍ 25-കാരിക്ക് 30 വര്‍ഷം തടവ്

By: 600002 On: Dec 30, 2025, 11:38 AM

 


പി പി ചെറിയാന്‍

ടാരന്റ് കൗണ്ടി (ടെക്‌സാസ്): മനുഷ്യക്കടത്ത്, പെണ്‍വാണിഭം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട 25 വയസ്സുകാരി എമിലി ഹച്ചിന്‍സിനെ കോടതി 30 വര്‍ഷം തടവിന് ശിക്ഷിച്ചു. ടാരന്റ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

കുറ്റം: പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പെണ്‍വാണിഭത്തിനായി റിക്രൂട്ട് ചെയ്യുകയും അവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ലൈംഗിക തൊഴില്‍ ചെയ്യിപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടികളെ ഭവനരഹിതരാക്കുമെന്നും അവരുടെ വിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി ഇവരെ നിയന്ത്രിച്ചിരുന്നത്.

സാമ്പത്തിക ചൂഷണം: പെണ്‍കുട്ടികള്‍ സമ്പാദിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും എമിലി സ്വന്തമാക്കിയിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് എമിലിക്ക് ശിക്ഷ വിധിച്ചത്. ഈ കേസില്‍ എത്ര പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ടെന്ന കൃത്യമായ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

 

സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് മാതൃകയായി 'ഒരു ദിവസത്തെ വരുമാനം' ദാനപദ്ധതി

By: 600002 On: Dec 30, 2025, 11:33 AM



 

പി പി ചെറിയാന്‍


മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങള്‍ തങ്ങളുടെ  മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ  പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇടവകയില്‍ നടന്ന 'ഫാമിലി സണ്‍ഡേ'  ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങള്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു.

സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാനാണ് വിനിയോഗിച്ചത്. ഇടവകയുടെ ഈ കാരുണ്യസ്പര്‍ശം എത്തിച്ചേര്‍ന്നത് ടൗണ്‍ ഓഫ് സണ്ണിവെയ്ല്‍ പ്രാദേശിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും , സിറ്റി ഓഫ് മെസ്‌ക്വിറ്റ്  നഗരപരിധിയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും , ഷെയറിംഗ് ലൈഫ്  നിര്‍ദ്ധനരായ ആളുകളെ സഹായിക്കുന്ന ഈ മൂന്നു പദ്ധതികള്‍ക്കുമാണ.്

സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഡിസംബര്‍ 21,28 ഞായറാഴ്ചകളില്‍ വിശുദ്ധ  കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ റജിന്‍ രാജു അച്ചന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍  സണ്ണിവെയ്ല്‍,മെസ്‌ക്വിറ്റ്  സിറ്റികളില്‍ നിന്നും എത്തിച്ചേര്‍ന്ന സിറ്റി മേയര്‍ ,പോലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഔദ്യോഗീക  ചുമതലക്കാര്‍ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  ചെക്കുകള്‍ ട്രസ്റ്റിമാരായ ജോണ്‍ മാത്യു, സക്കറിയാ തോമസ് എന്നിവര്‍ കൈമാറി.

സഭയുടെ ഈ ഉദ്യമം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായും മാറി. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്കായി നല്‍കാന്‍ തയ്യാറായ എല്ലാ ഇടവകാംഗങ്ങളെയും ഈ അവസരത്തില്‍ സെക്രട്ടറി സോജി സ്‌കറിയാ അഭിനന്ദികുകയും നന്ദി അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം,സണ്ണിവെയ്ല്‍ ടൌണ്‍ മേയറും സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗവുമായ സജി ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തു.