ലോകത്തിലെ അതിസമ്പന്നരിൽ മൂന്നാമനാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. അതേസമയം, മെറ്റയുടെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരനും മാർക്ക് സക്കർബർഗ് തന്നെയാണ്. 2023-ൽ, അദ്ദേഹത്തിൻ്റെ അടിസ്ഥാന ശമ്പളം ഒരു ഡോളറായിരുന്നു. സാധാരണയായി 35,000 മുതൽ 120,000 വരെ ഡോളർ വരെ ശമ്പളം നൽകുന്ന മെറ്റയെ സംബന്ധിച്ച് ഈ തുക അത്ഭുതപ്പെടുത്തുന്നതാണ്. സർക്കർബർഗിന് എവിടെ നിന്നാണ് വരുമാനം?
ശമ്പളം 1 ഡോളർ ആണെങ്കിലും സക്കർബർഗിന്റെ വരുമാനം ദശലക്ഷക്കണക്കിന് വരും. വാർഷിക ഷെയർഹോൾഡർ മീറ്റിംഗിന് മുമ്പ് പുറത്തിറക്കിയ പ്രോക്സി ഫയലിംഗ് പ്രസ്താവനയിൽ, ഫേസ്ബുക്ക് സ്ഥാപകന് 24.4 മില്യൺ ഡോളർ വരുമാനം ലഭിച്ചുവെന്ന് മെറ്റാ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു പ്രധാന ഭാഗം അദ്ദേഹത്തിൻ്റെ സുരക്ഷാ ചെലവുകൾ ഉൾക്കൊള്ളുന്നു.
ലാറി പേജ്, ലാറി എലിസൺ, അന്തരിച്ച സ്റ്റീവ് ജോബ്സ് എന്നിവരോടൊപ്പം 2013 മുതൽ സക്കർബർഗ് "ഡോളർ സാലറി ക്ലബ്ബിൻ്റെ" ഭാഗമാണ്. എന്താണ് "ഡോളർ സാലറി ക്ലബ്ബ്"? 1 ഡോളർ പോലെ നാമമാത്രമായ ശമ്പളം ലഭിക്കുന്ന വ്യക്തികളെ ഉൾക്കൊള്ളുന്നതാണ് ഇത്. ഒരു ദശാബ്ദത്തിലേറെയായി, സക്കർബർഗ് വെറും 11 ഡോളർ ആണ് ശമ്പളമായി നേടിയത്.
അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള വിഭവസമാഹരണം നടത്തുന്നു. 400 ദശലക്ഷം ഡോളർ, അതായത് 3400 കോടിയോളം രൂപ വായ്പ ലഭ്യമാക്കുന്നതിനാണ് അദാനി ഗ്രീൻ എനർജി ആലോചിക്കുന്നത്.റാബോ ബാങ്ക്,എം യു എഫ് ജി,എസ് എം ബി സി,ഡി ബി എസ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രീൻ എനർജി ചർച്ചകൾ ആരംഭിച്ചു. മൂലധന നിക്ഷേപം നടത്തുന്നതിന് ആയിരിക്കും ഈ തുക ഉപയോഗിക്കുക.
ഇതിനുപുറമേ പൊതു തിരഞ്ഞെടുപ്പിനു ശേഷം 1.3 ബില്യൺ ഡോളർ മൂല്യമുള്ള കടപ്പത്രം പുറത്തിറക്കാനും അദാനി ആലോചിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഇത് ആദ്യമായാണ് കടപ്പത്രത്തിലൂടെ ഇത്രയധികം തുക സമാഹരിക്കാൻ അദാനി പദ്ധതിയിടുന്നത്.
ന്യൂയോർക്ക്: ലോകത്ത് ‘#മീടൂ’ മൂവ്മെന്റ് കത്തിപ്പടർന്ന ഹാർവി വൈൻസ്റ്റീൻ കേസിൽ ആരോപണമുന്നയിച്ചവർക്ക് തിരിച്ചടി. ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രമുഖ ഹോളിവുഡ് നിർമാതാവും 72 കാരനുമായ ഹാർവി വൈൻസ്റ്റീന്റെ ശിക്ഷ ന്യൂയോർക്കിലെ അപ്പീൽ കോടതി തള്ളി. ന്യൂയോർക്ക് ജയിലിൽ 23 വർഷം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു വൈൻസ്റ്റീൻ. വിചാരണക്കിടയിൽ കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ മൊഴികൾ അനുവദിച്ചത് തെറ്റായിരുന്നുവെന്ന് അപ്പീൽ കോടതി. ഇതാണ് കേസിൽ നിർണായകമായത്. കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന് അപ്പീൽ കോടതി ബെഞ്ച് വ്യക്തമാക്കി. വൈൻസ്റ്റീനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്താകമാനം ‘#മീടൂ’ മൂവ്മെന്റ് കത്തിപ്പടർന്നത്.