മിസൈല്‍ പരീക്ഷണം ഊര്‍ജിതമാക്കി ഉത്തര കൊറിയ 

By: 600002 On: Aug 12, 2026, 1:12 PM

 

പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരപ്രദേശമായ വോണ്‍സാനില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 

ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷമാണിത്. വരാനിരിക്കുന്ന അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ചെങ്കടലില്‍ ഹൂതികള്‍ ചരക്കു കപ്പല്‍ ആക്രമിച്ചു, ആറ് പേര്‍ കൊല്ലപ്പെട്ടു

By: 600002 On: Aug 12, 2026, 12:54 PM



 

ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ ഹൂതികള്‍ ചരക്കു കപ്പല്‍ ആക്രമിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടു. ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സിന്‍ റെസായി. ഇറാന്‍ വഞ്ചകരായ വിലപേശലുകാരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

 

ആവേ മരിയയും ചെകുത്താനും

By: 600002 On: Aug 12, 2026, 12:44 PM



 

ജേക്കബ് ജോണ്‍ കുമരകം 

ഡെയ്‌സി പറഞ്ഞ പോലെ ഒരവസരം വരുന്നത് വരെ ക്ഷമയോടെ
കാത്തിരിക്കുകയെ നിവൃത്തിയുള്ളുവെന്ന് ടോണിക് മനസിലായി. അവന്‍ ഒന്ന് രണ്ടു പ്രാവശ്യം ചില ശ്രമങ്ങള്‍ നടത്തി പരാജയപ്പെടുകയും ധാരാളം പീഡനങ്ങള്‍ക് വിധേയനാകുകയും ചെയ്തു. കാലം കുറെ കടന്നു പോയി എത്ര കാലം എന്ന് അവന് കണക്കില്ല. കാരണം ദിവസങ്ങളും ആഴ്ചകളും എണ്ണിയെണ്ണി അവന്റെ
കണക്കുകള്‍ എല്ലാം തെറ്റിപ്പോയിരുന്നു. അവന്‍ ഇപ്പോള്‍ കുറെയൊക്കെ
സ്പാനിഷ് സംസാരിക്കും. 

അവിടെയുള്ള ആളുകളെ അവന് അറിയാം. ലീദേര്‍
(നേതാവ് ) ഹാവിയര്‍ മുതല്‍ താഴെയുള്ള ശിങ്കിടി വരെയുള്ള എല്ലാവരേയും അവന് പരിചയമാണ്. സ്പാനിഷ് മാത്രം അറിയാവുന്നവരുടെ കൂട്ടത്തില്‍ ചില്ലറ
ഓപ്പറേഷന്‍സിനു വേണ്ടി പോകുമ്പോള്‍ ടോണിയേയും കൂട്ടും. ഹവിയറിന്റെ കൊട്ടാരത്തിന്റെ പിന്ഭാഗത്തുള്ള ആളൊഴിഞ്ഞ വലിയ ഒരു കെട്ടിടത്തിലാണ് ഡ്രഗ്‌സ് പ്രൊഡക്ഷന്‍ നടക്കുന്നത് .ഡ്യൂള്‍സെസ് സെന് യൂസ്  (Sweet dreams) എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഒരു വെളുത്ത പൊടിയാണ് ഇവിടെ ഉണ്ടാക്കുന്നത് .

പേരുപോലെ ഇതു മൂക്കിലോ വായിലോ ഒക്കെ ചെന്ന് പെട്ടാല്‍ പിന്നെ സ്വീറ്റ് ഡ്രീംസ് , സുന്ദര സ്വപ്നങ്ങളുടെ ഒരു ഘോഷ യാത്ര യായിരിക്കും എന്നാണ് പറയുന്നത് ! മാടുകളെ അറവു ശാലകളിലേക്ക് എത്തിക്കാന്‍ ഇഷ്ട ഭക്ഷണം കാണിച്ചു പ്രലോഭിച്ചു കൊണ്ടു പോകുന്നത് പോലെ , ലോകമെമ്പാടുമുള്ള യുവത്വത്തെ മായിക സ്വപ്ന വാഗ്ദാനവുമായി നാശത്തിന്റെ ചതുപ്പിലേക്ക് കണ്ണും
മൂടിക്കെട്ടി ആനയിക്കുന്ന കൊടും ചതിയുടെ മാലിന്യ നിര്‍മാണം നടത്തുന്ന നൂറു കണക്കിന് അധോലോക സാമ്രാജ്യത്തിലെ ഒരു ചെറിയ ഇടം.....ദൈവം സ്വന്ത സ്വരൂപത്തില്‍ ഉണ്ടാക്കിയ മനുഷ്യന്റെ നിര്‍മിതിയില്‍ ദുഃഖിച്ച ആറാം ദിവസത്തിന്റെ കറുത്ത സന്താനങ്ങള്‍ ഏറെയുള്ള ഇടം ....
ഇവിടെ നിര്‍മിക്കുന്ന സാധനങ്ങള്‍ കര മാര്‍ഗവും കടല്‍ മാര്‍ഗവും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ എത്തിക്കുന്ന ഏജന്റ് മാര്‍ക്ക് കൈ നിറയെ കാശു കൊടുക്കും , അവരുടെ സംരക്ഷണം കാര്‍ട്ടല്‍ ലോര്‍ഡ്സ് എന്ന് അറിയപ്പെടുന്ന നേതാക്കന്മാരുടെ
ചുമതലയാണ് . കടല്‍ മാര്‍ഗം കൊണ്ടുപോകുന്ന സാധനം സ്പീഡ് ബോട്ട് മുഖേന കോസ്റ്ററിക്ക വഴിയോ , ക്യൂബ വഴിയോ മയാമിയിലോ , അന്ന മരിയ ഐലന്‍ഡിലോ എത്തിച്ചാല്‍ അവിടെ ഉള്ള ഏജന്‍സികള്‍ അമേരിക്കയിലും വടക്കേ അമേരിക്കയുടെ മറ്റു ഭാഗങ്ങളിലും എത്തിച്ചോളും. ഒരു ദിവസം അന്ന മരിയ ഐലണ്ടിലേക്കുള്ള ഓപ്പറേഷന്റെ ചുമതല ഹെസൂസ് എന്ന് പേരുള്ള ഒരു
സീനിയര്‍ കമാന്‍ഡോക്ക് ആയിരുന്നു . ഹെസൂസ് സ്പാനിഷ് മാത്രം അറിയാവുന്ന ആളായിരുന്നത് കൊണ്ടും അമേരിക്കന്‍ കോസ്‌ററ് ഗാര്‍ഡിന്റെ പട്രോള്‍ ഉള്ളതുകൊണ്ടും ടോണിയെ കൂടെ കൂട്ടാന്‍ വലിയ നേതാവ് ഉപദേശിച്ചു.

സാമാന്യം വലിപ്പമുള്ള ഒരു സ്പീഡ് ബോട്ടില്‍ ചരക്ക് കയറ്റി ടോണിയും ഹെസൂ സും അവരുടെ മിഷന്‍ നടപ്പാക്കാന്‍ അന്ന മരിയ ഐലന്‍ഡ് ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി . തുടക്കത്തില്‍ ഹെസൂസ് ബോട്ട്
ഓടിച്ചിരുന്നെങ്കിലും കുറെ ദൂരം ചെന്നപ്പോള്‍ ടോണി ബോട്ടിന്റെ നിയന്ത്രണം
ഏറ്റെടുത്തു . നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കടലിന്റെ മുകളില്‍ കമഴ്ത്തി വച്ച
ഒരു വലിയ നിവര്‍ത്തിയ പൂക്കുട പോലെ തോന്നിച്ചു . കാറ്റും കോളും
ഒന്നുമില്ലാതെ നക്ഷത്രങ്ങള്‍ ഒഴുകി നടക്കുന്ന ശാന്തമായ സമുദ്രം . ടോണി
ബോട്ടിന്റെ വേഗം പരമാവധി കൂട്ടി . ...........

ബോട്ടിന്റെ സ്പീഡ് കുറക്കാന്‍ ഹെസൂസ് ഉറക്കെ പറയുന്നുണ്ടായിരുന്നു . പക്ഷെ
ടോണി ഒരു ഭ്രാന്തനെ പോലെ ബോട്ടിന്റെ സ്പീഡ് കൂട്ടി കൊണ്ടേയിരുന്നു . ബോട്ട്
ഒരു മത്സര ഓട്ടത്തിലെന്ന പോലെ പാഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു . . കുറെ നേരം കഴിഞ്ഞപ്പോള്‍ ആകാശത്തു വട്ടം ചുറ്റുന്ന സേര്‍ച്ച് ലൈറ്റിന്റെ പ്രകാശം ടോണി കണ്ടു . ഒരു ഹെലികോപ്റ്റര്‍ അവന്റെ ബോട്ടിനെ ലക്ഷ്യമാക്കി താഴ്ന്നു പറന്നിറങ്ങുന്നു. പുറകെ ദൂരെ നിന്നും ഒരു സ്പീഡ് ബോട്ടും അവന്റെ ബോട്ടിനെ
ലക്ഷ്യമാക്കി വരുന്നതും അവന്‍ കണ്ടു . അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ആണ് അതെന്നു ടോണിക് മനസിലായി . ഹെസൂസ് ബോട്ടില്‍ നിന്നും ഡ്രഗ്‌സ് നിറച്ച പ്ലാസ്റ്റിക് ചാക്കുകളുമായി കടലിലേക്കു ചാടി . ടോണിയോടും വെള്ളത്തില്‍ ചാടി നീന്തി രക്ഷപെടാന്‍ അവന്‍ പറഞ്ഞു . 
പക്ഷെ അവന്‍ തന്റെ കൈകള്‍ രണ്ടും
ഉയര്‍ത്തി വീശി, സറണ്ടര്‍ ചെയ്യാനുള്ള സിഗ്‌നല്‍ കാണിച്ചു. കോസ്‌ററ് ഗാര്‍ഡുകള്‍ അവനോട് ബോട്ടില്‍ കമഴ്ന്നു കിടക്കാന്‍ ഉച്ചഭാഷിണിയിലൂടെ ഇംഗ്ലീഷിലും സ്പാനിഷിലും ആവശ്യപ്പെട്ടു . അവന്‍ അവര്‍ പറഞ്ഞതെല്ലാം അനുസരിച്ചു .
ടോണിയെ അവര്‍ കൈയിലും കാലിലും വിലങ്ങു വച്ച് വിവസ്ത്രനാക്കി കോസ്‌റ് ഗാര്‍ഡിന്റെ ബോട്ടില്‍ കയറ്റി . ടോണി അവരോട് അവന്റെ കഥകള്‍ പറഞ്ഞു .
അതിലുണ്ടായിരുന്ന ഓഫിസര്‍മാര്‍ അവന്‍ പറഞ്ഞതെല്ലാം റെക്കോര്‍ഡ് ചെയ്തു .

അവനെ മയാമിയിലുള്ള കോസ്റ്റ് ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍
കൊണ്ടുപോകുകയാണെന്നും . അവിടെ ചെല്ലുമ്പോള്‍ ചീഫ് പെറ്റി ഓഫീസറുടെ
മുന്‍പില്‍ ഹാജരാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിക്കുന്നത് എന്ന് ടോണിയെ അവര്‍ അറിയിച്ചു.
ടോണിയെ മയാമി കോസ്‌റ് ഗാര്‍ഡ് കേന്ദ്രത്തില്‍ എത്തിച്ചു . അവിടത്തെ
ചീഫിന്റെ മുന്നിലും അവന്‍ തന്റെ കഥ വിവരിച്ചു . പിടി കിട്ടാപുള്ളികളായ ഡ്രഗ് മാഫിയ കാര്‍ട്ടല്‍ കേന്ദ്രങ്ങളും നേതാക്കന്മാരെയും കാട്ടികൊടുക്കാന്‍ തയാറാണെന്നും ഡേയ്സിയെ പോലെ പല നിരപരാധികളും ഇനിയും അവരുടെ കസ്റ്റഡിയില്‍ ഉണ്ടെന്നും അവരെ ബോധ്യപ്പെടുത്തി . ടോണിയുടെ പേരി ലുള്ള രണ്ട്
വലിയ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ നിവര്‍ത്തി ഇല്ലെന്നും നാളെ കോര്‍ട്ടില്‍ ഹാജരാക്കി ജഡ്ജി തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും കാര്യങ്ങള്‍ നടക്കുക
എന്നും ചീഫ് ടോണിയെ അറിയിച്ചു . പിറ്റേ ദിവസം ടോണിയെ കോര്‍ട്ടില്‍ ഹാജരാക്കി.

കോസ്‌റ് ഗാര്‍ഡ്സ് അവനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല . അവര്‍ക്ക്
ആവശ്യമായ വിവരങ്ങള്‍ എല്ലാം ഇതിനോടകം ചോദിച്ചറിഞ്ഞിരുന്നു . ഡ്രഗ്‌സ്
ലോര്‍ഡ്‌സിന്റെ ക്രൂര ലീലാ വിലാസങ്ങളുടെ ഇരയാണ് ടോണി എന്ന് അവര്‍
മനസിലാക്കിയിരുന്നു . അവര്‍ ഇതുപോലത്തെ എത്രയോ ആളുകളുടെ കഥകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു ! ഡ്രഗ് ട്രാഫിക്കിങ് , ഇല്ലീഗല്‍ എന്‍ട്രി മുതലായി ചാര്‍ജ് ചെയ്ത് ടോണിയെ ജയിലില്‍ ആക്കി . ജയില്‍ , അത് അവന് പുതിയ അനുഭവം ആയിരുന്നു . ഇരുമ്പഴികള്‍ കൊണ്ട് തീര്‍ത്ത കൂടുകള്‍ , ചെറിയ ഒരു സെല്ലില്‍ എട്ടും പത്തും കുറ്റവാളികള്‍ , ചെറുതും വലുതുമായ കുറ്റങ്ങള്‍ ചെയ്തവര്‍ .ശരീരം ആസകലം വൃത്തികെട്ട പച്ച കുത്തിയ പല ഭാഷക്കാരും ദേശക്കാരും ആയിട്ടുള്ള തടവുകാര്‍ . അവന്മാരുടെ നോട്ടം
കാണുമ്പോള്‍ പേടി തോന്നും . അവരുടെ ഇടയില്‍ പേടിച്ചു ഉറങ്ങാതെ നേരം വെളുപ്പിച്ച രാവുകള്‍ ! മൂന്നു നാലു ദിവസം കഴിഞ്ഞു ... മൂന്ന് നാലു
വര്ഷങ്ങളുടെ , അല്ല യുഗങ്ങളുടെ ദൈര്‍ഘ്യത്തോടെ ......ജയില്‍ വാര്‍ഡന്‍ വന്നു
ടോണിയെ കൂട്ടി ജയില്‍ സൂപ്രണ്ടിന്റെ മുന്നില്‍ കൊണ്ടുപോയി . സൂപ്രണ്ട് ടോണിയോട് വളരെ ദയവോടെ പെരുമാറി . ഒരു തടവുകാരന്‍ എന്ന നിലയില്‍
ടോണിക്കുള്ള അവകാശങ്ങള്‍ അയാള്‍ വിശദീകരിച്ചു . ഒരു വക്കീലിനെ കൊണ്ട് ടോണിയുടെ ഭാഗം കോടതിയില്‍ പറയിപ്പിക്കാന്‍ അവന് അവകാശം ഉണ്ട് . അതിന്
സര്‍ക്കാര്‍ ശമ്പളം പറ്റുന്നതും , വോളന്റീയര്‍ സര്‍വീസ് ചെയുന്ന അറ്റോര്‍ണി
മാരുണ്ട് .മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ചെക്ക് അപ് നടത്താന്‍ ജയിലില്‍
സംവിധാനം ഉണ്ട് . അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഒരു മനുഷ്യന്‍ എന്ന പരിഗണന
യില്‍ അവിടെ കിട്ടും എന്ന് അവന് മനസ്സിലായി . അവന്‍ അറ്റോര്‍ണി റിക്വസ്റ്റ്
എഴുതി സൂപ്രണ്ടിന് കൊടുത്തു . ഒരാഴ്ചക്കുള്ളില്‍ അവനെ കാണാന്‍ ഒരു
അറ്റോര്‍ണി വന്നു . നിയമ പരമായി അവന് കിട്ടാവുന്ന പരിഗണന
ഏതൊക്കെയാണെന്ന് അറ്റോര്‍ണി അവന് പറഞ്ഞു കൊടുത്തു . വലിയ പിടികിട്ടാ
പുള്ളികളെ പിടികൂടാന്‍ ഉള്ള വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ഡ്രഗ് ചാര്‍ജ്‌സ്
ഒഴിവാക്കിയേക്കും , പക്ഷെ ഗവണ്‍മെന്റ് ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍
കൂടുതല്‍ വിവരങ്ങള്‍ കൊടുക്കുകയോ അവര്‍ പറയുന്നത് പോലെ അവരെ
സഹായിക്കുകയോ വേണം . പാസ്‌പോര്ട് മുതലായ രേഖകള്‍ കൈവശം
ഇല്ലാത്തതുകൊണ്ട് തത്കാലം റെഫ്യൂജി/ അസൈലം കാറ്റഗറി അപ്ലൈ ചെയ്യാന്‍
പറ്റില്ല . ആരെങ്കിലും ജാമ്യം നില്‍കാനുണ്ടെങ്കില്‍ ആ വഴിക്ക് ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു . എവിടെ നിന്നോ പ്രത്യാശയുടെ കിരണങ്ങള്‍ അജ്ഞാതമായ ഏതോ ചക്രവാളത്തില്‍ നിന്നും ഉദിച്ചു വരുന്നത് പോലെ അവനു തോന്നി .