ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാല്‍ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാന്‍

By: 600002 On: May 21, 2026, 8:21 AM




ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. കരാറിലെത്താന്‍ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും ട്രംപ്. അതിനിടെ അമേരിക്ക പുതിയ യുദ്ധത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമദ് ബാഗര്‍ ഗാലിബാഫ് രംഗത്തെത്തി. വെടിനിര്‍ത്തലിനിടെ ഇറാന്‍ സേന തയാറെടുപ്പുകള്‍ നടത്തിയെന്നും വീണ്ടും ആക്രമിച്ചാല്‍ അമേരിക്ക ദുഖിക്കേണ്ടി വരുമെന്നും ഗാലിബാഫ് വ്യക്തമാക്കി.

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. കരാറിലെത്താന്‍ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും ട്രംപ്. അതിനിടെ അമേരിക്ക പുതിയ യുദ്ധത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമദ് ബാഗര്‍ ഗാലിബാഫ് രംഗത്തെത്തി. വെടിനിര്‍ത്തലിനിടെ ഇറാന്‍ സേന തയാറെടുപ്പുകള്‍ നടത്തിയെന്നും വീണ്ടും ആക്രമിച്ചാല്‍ അമേരിക്ക ദുഖിക്കേണ്ടി വരുമെന്നും ഗാലിബാഫ് വ്യക്തമാക്കി.

അതേസമയം വീണ്ടും യുദ്ധ ഭീഷണി ഉയര്‍ന്നതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ വീണ്ടും ശ്രമം ആരംഭിച്ചു. ഇറാന്‍  അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ഇറാനിലേക്ക്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളിലേക്ക് ഇറാനെയും അമേരിക്കയെയും എത്തിക്കാന്‍ നീക്കം.

ഇറാന് എതിരായ ആക്രമണത്തിന് പൂര്‍ണ സജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. സമാധാന കരാറിനായി ഇറാന്‍ ഭരണകൂടം യാചിക്കുകയാണെന്ന് ട്രംപ് പരിഹാസിച്ചിരുന്നു.

 

 

 

ന്യൂ മെക്‌സിക്കോയില്‍ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

By: 600002 On: May 21, 2026, 8:14 AM



 

പി പി ചെറിയാന്‍

ന്യൂ മെക്‌സിക്കോ: അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള ഒരു വീട്ടില്‍ അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. മെയ് 20 ബുധനാഴ്ച രാവിലെ 11 നു  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പതിനെട്ടോളം രക്ഷാപ്രവര്‍ത്തകര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

മൗണ്ടന്‍എയറിലെ ഒരു വീട്ടില്‍ ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചെന്ന (Overdose) സംശയത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പോലീസും ആരോഗ്യപ്രവര്‍ത്തകരും. വീടിനുള്ളില്‍ ബോധരഹിതരായി കണ്ടെത്തിയ നാല് പേരില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.

ഇവിടെയുണ്ടായിരുന്ന അജ്ഞാത വസ്തുവുമായി സമ്പര്‍ക്കത്തിലായതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കവും ഛര്‍ദ്ദിലും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

വായുവിലൂടെ പകരുന്ന ഒന്നല്ല ഈ വസ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതൊരു മാരകമായ ലഹരിമരുന്ന് ആകാനാണ് സാധ്യതയെന്നും, നിലവില്‍ പൊതുജനങ്ങള്‍ക്ക് മറ്റ് ഭീഷണികളില്ലെന്നും പോലീസ് അറിയിച്ചു. തീപിടുത്തമോ വാതക ചോര്‍ച്ചയോ അല്ല അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

സ്വന്തം സഹോദരനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത പ്രതിക്ക് ജീവപര്യന്തം

By: 600002 On: May 21, 2026, 8:01 AM



 

പി പി ചെറിയാന്‍

ന്യൂജേഴ്സി: പണത്തോടുള്ള അത്യാഗ്രഹം മൂലം സ്വന്തം സഹോദരനെയും ഭാര്യയെയും അവരുടെ രണ്ട് കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോള്‍ കനീറോയ്ക്ക് (59) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോള്‍ ലഭിക്കാത്ത വിധം നാല് തുടര്‍ച്ചയായ ജീവപര്യന്തം ശിക്ഷകളാണ് ന്യൂജേഴ്സി കോടതി ചൊവ്വാഴ്ച വിധിച്ചത്.

2018-ലായിരുന്നു അമേരിക്കയെ നടുക്കിയ ഈ സംഭവം നടന്നത്. ബിസിനസ്സ് അക്കൗണ്ടില്‍ നിന്ന് പോള്‍ പണം തട്ടിച്ചതായി സഹോദരന്‍ കീത്ത് കനീറോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, കീത്തിനെയും ഭാര്യയെയും 11-ഉം 8-ഉം വയസ്സുള്ള മക്കളെയും പോള്‍ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സഹോദരന്റെ വീടിന് പോള്‍ തീയിട്ടു. പിന്നീട് അന്വേഷണം വഴിതിരിച്ചുവിടാനായി സ്വന്തം ഭാര്യയും മക്കളും ഉള്ള സമയത്ത് സ്വന്തം വീടിനും ഇയാള്‍ തീയിട്ടിരുന്നു.

ഒരു കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കിയ പ്രതി തികഞ്ഞ ക്രൂരതയാണ് കാണിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. മരണം വരെ പോള്‍ ഇനി ജയിലിനുള്ളില്‍ തന്നെ കഴിയേണ്ടിവരും.