യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന്‍ 

By: 600002 On: Mar 10, 2026, 12:50 PM

 

യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാന്‍ സായുധസേനയായ ഇസ്ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍(ഐആര്‍ജിസി).  യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ രംഗത്തെത്തിയത്. 

 

ഇറാനില്‍ സൈനിക നടപടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

By: 600002 On: Mar 10, 2026, 12:09 PM




ഇറാനില്‍ സൈനിക നടപടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശത്രുവിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല. യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും വരും ദിവസങ്ങളില്‍ എണ്ണ വില കുറയുമെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ എണ്ണശേഖരം കൈവശപ്പെടുത്താനുള്ള സാധ്യതയും ട്രംപ് തള്ളിയില്ല. ഇറാന്റെ എണ്ണയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമായിട്ടില്ല. പക്ഷേ പലരും അതേപ്പറ്റി സംസാരിക്കുന്നുണ്ടെന്ന് ട്രംപ് എന്‍ ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. വെനസ്വേലയില്‍ നിന്നും അമേരിക്കയ്ക്ക് ഇപ്പോള്‍ എണ്ണ ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 

ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

അലക്‌സാണ്ടര്‍ സഹോദരങ്ങള്‍ കുറ്റക്കാര്‍: സെക്‌സ് ട്രാഫിക്കിംഗ് കേസില്‍ മാന്‍ഹട്ടന്‍ കോടതിയുടെ വിധി

By: 600002 On: Mar 10, 2026, 11:51 AM


 

 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്‌സാണ്ടര്‍ സഹോദരങ്ങള്‍ ലൈംഗിക അതിക്രമം, സെക്‌സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി് തിങ്കളാഴ്ച വിധിച്ചു. ടാല്‍ അലക്‌സാണ്ടര്‍, ഓറന്‍ അലക്‌സാണ്ടര്‍, അലോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു.

ഏകദേശം 20 വര്‍ഷത്തോളം നീണ്ടുനിന്ന ലൈംഗിക ചൂഷണവും സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തിയതുമായ ക്രിമിനല്‍ ഗൂഢാലോചന. അഞ്ചാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ജൂറി ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചു. ഇവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇരകളായ സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഓഗസ്റ്റ് 6-ന് ജഡ്ജി വലേരി ഇ. കാപ്രോണി ശിക്ഷ പ്രസ്താവിക്കും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അറുപതോളം സ്ത്രീകളെ ഇവര്‍ ഇരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖരായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു ഇവരുടെ ചൂഷണം. ഈ വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ വലിയ വിജയമാണെന്ന് ഇരകള്‍ പ്രതികരിച്ചു.