ആന്റേഴ്‌സണ്‍ വെടിവയ്പ്പ് കേസ്: 15കാരന് 100 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

By: 600002 On: Jul 30, 2026, 6:32 PM

 

പി പി ചെറിയാന്‍

ഇന്ത്യാന: 2025 ഫെബ്രുവരിയില്‍ നടന്ന കൊലപാതക കേസില്‍  ഇന്ത്യാനയിലുള്ള ആന്റേഴ്‌സണില്‍ 15 കാരനായ ജൊമാജ്സെ ലാരിക്ക് കോടതി 100 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

2025 ഫെബ്രുവരി 2-ന് ഡേല സ്വെയ്ന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച സംഭവത്തിലാണ് ശിക്ഷ.

കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം, അനധികൃത തോക്ക് കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ലാരിക്ക് മേല്‍ തെളിയിക്കപ്പെട്ടു.

കൊലപാതകത്തിന് 50 വര്‍ഷവും ക്രിമിനല്‍ സംഘത്തില്‍ അംഗമായതിന് 50 വര്‍ഷവും ഉള്‍പ്പെടെ ആകെ 100 വര്‍ഷമാണ് ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, നല്ല നടപ്പും വിദ്യാഭ്യാസ യോഗ്യതകളും പരിഗണിക്കാതെ കുറഞ്ഞത് 20 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ലാരിക്ക് ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാം.

 

യു.എ.എസ് അസൈലം നയത്തില്‍ പുതിയ കര്‍ശന മാറ്റം; ആയിരക്കണക്കിന് അപേക്ഷകര്‍ നാടുകടത്തല്‍ ഭീഷണിയില്‍

By: 600002 On: Jul 30, 2026, 6:29 PM



 

പി. പി. ചെറിയാന്‍

വാഷിംഗടണ്‍: അമേരിക്കയിലെ അസൈലം നയത്തില്‍ പൊതുചര്‍ച്ചകളില്ലാതെ ട്രംപ് ഭരണകൂടം വലിയ മാറ്റം വരുത്തി. വൈകിയെത്തിയ നാല്  ലക്ഷത്തിലധികം അസൈലം അപേക്ഷകള്‍ ഇനി മുതല്‍ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തല്‍ നടപടികളിലേക്ക് മാറ്റും.

ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തില്‍ നേരിട്ട് ഇമ്മിഗ്രേഷന്‍ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്.

കേസുകളുടെ കെട്ടിക്കിടപ്പുകള്‍ ഒഴിവാക്കുന്നതിനും, സിസ്റ്റത്തിലെ ചൂചണങ്ങള്‍ തടയാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ സങ്കീര്‍ണ്ണമായ നിയമങ്ങളിലെ ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും കാരണമാണ് പലപ്പോഴും അപേക്ഷകള്‍ വൈകുന്നതെന്നും, യഥാര്‍ത്ഥ അര്‍ഹതയുള്ളവര്‍ക്ക് പോലും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അവസരം ലഭിക്കാതെ പുറത്താക്കപ്പെടാന്‍ ഇത് ഇടയാക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നോട്ടീസോ പൊതുചര്‍ച്ചയോ ഇല്ലാതെയുള്ള ഈ നീതികേടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് നിയമവിദഗ്ധര്‍.

 

സോഷ്യല്‍ മീഡിയ വിവാദവുമായി ബന്ധപ്പെട്ട മുന്‍ പ്രിന്‍സിപ്പലിനെ വീണ്ടും നിയമിക്കണമെന്ന ഹര്‍ജി യു.എസ് കോടതി തള്ളി

By: 600002 On: Jul 30, 2026, 6:25 PM



 

പി പി ചെറിയാന്‍

ഫോര്‍ട്ട് വര്‍ത്തു( ഡാളസ്): സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് വെസ്റ്റേണ്‍ ഹില്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിയ ഷൈമ അല്‍സുബിയെ തിരികെ പ്രിന്‍സിപ്പലായി നിയമിക്കണമെന്ന ആവശ്യപ്പെടല്‍ യു.എസ് ഫെഡറല്‍ കോടതി തള്ളി. ഇസ്ലാമിക ശരീഅത്ത് നിയമങ്ങളെക്കുറിച്ചും 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രസ്ഥാനത്തെ പിന്തുണച്ചും ഇവര്‍ മുമ്പ് പങ്കുവെച്ച പോസ്റ്റുകളാണ് വിവാദത്തിനിടയാക്കിയത്.

തന്നെ ഉടന്‍ തന്നെ പഴയ പദവിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷൈമ സമര്‍പ്പിച്ച ഹര്‍ജി നിരസിച്ച ജഡ്ജി മാര്‍ക്ക് പിറ്റ്മാന്‍, ഇവരുടെ ഒന്നാം ഭരണഘടനാ ഭേദഗതി  അധിഷ്ഠിതമായ വാദങ്ങള്‍ക്ക് വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നിരീക്ഷിച്ചു. ഷൈമയുടെ ജോലി നഷ്ടപ്പെട്ടിട്ടില്ലെന്നും, അവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള മറ്റു ചുമതലകളാണ് നല്‍കിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 

സ്‌കൂളിനും ജീവനക്കാര്‍ക്കും നേരെ ഭീഷണികള്‍ ഉയര്‍ന്നതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി ഇവരെ മാറ്റിയതെന്നാണ് സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ വിശദീകരണം. തിരിച്ചെടുക്കണമെന്ന ഹര്‍ജി തള്ളിയെങ്കിലും, കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.