അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗം; ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ യുവതിയോട് ആവശ്യപ്പെട്ടതായി പരാതി 

By: 600002 On: Nov 24, 2025, 2:41 PM


യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ യുവതിക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരില്‍ നിന്ന് ദുരനുഭവം നേരിട്ടതായി പരാതി. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ ട്രാന്‍സിറ്റ് ഉണ്ടായിരുന്ന പ്രെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്. 

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് സാധുതയില്ലെന്ന് പറയുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയാുമായിരുന്നുവെന്ന് യുവതി പറയുന്നു. പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലമായി അരുണാചല്‍ പ്രദേശാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും അവര്‍ പറയുന്നു.

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം; പ്രഖ്യാപിച്ച് മോദിയും മെലോനിയും

By: 600002 On: Nov 24, 2025, 1:53 PM




ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജോഹന്നാസ്ബര്‍ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യക്കാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്. അതിനായി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇന്ത്യയുടേയും ഇറ്റലിയുടേയും ശ്രമങ്ങള്‍ ഭീകരവാദത്തിനെതിരായ മാനവരാശിയുടെ ആകെ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ട്രംപിനെ 'ഫാസിസ്റ്റ്' എന്ന് വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി മംദാനി

By: 600002 On: Nov 24, 2025, 12:36 PM


 

പി പി ചെറിയാന്‍

ന്യൂയോര്‍ക് :തീവ്രമായ വിമര്‍ശനങ്ങള്‍ക്ക് ശേഷവും, ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്റാന്‍ മംദാനി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 'ഫാസിസ്റ്റ്' എന്ന് വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു. വൈറ്റ് ഹൗസിലെ സൗഹൃദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു അഭിമുഖത്തിലാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്.

വൈരുദ്ധ്യങ്ങള്‍ക്കിടയിലും സഹകരണം: ന്യൂയോര്‍ക്കുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ട്രംപുമായി സഹകരിക്കുമെന്ന് മംദാനി അറിയിച്ചു. നഗരത്തിലെ ജീവിതച്ചെലവ്, വാടക, പലചരക്ക് വിലകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും പൊതുവായ താല്‍പ്പര്യം പങ്കുവെച്ചു. ഈ കൂടിക്കാഴ്ചയെ ട്രംപ് 'വളരെ യുക്തിസഹമായ' കൂടിക്കാഴ്ച എന്നാണ് വിശേഷിപ്പിച്ചത്.

സ്ഥിരീകരിച്ച നിലപാട്: ട്രംപിനെ 'ഫാസിസ്റ്റ്', 'ജനാധിപത്യത്തിന് ഭീഷണി' എന്ന് മുന്‍പ് വിശേഷിപ്പിച്ചതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'ഞാന്‍ മുന്‍പ് പറഞ്ഞതെല്ലാം ഇപ്പോഴും വിശ്വസിക്കുന്നു' എന്ന് മംദാനി മറുപടി നല്‍കി. വിയോജിപ്പുകള്‍ മറച്ചുവെക്കാതെ പൊതുവായ കാര്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാര്യങ്ങള്‍: നഗരത്തില്‍ സേനയെ അയക്കുമെന്ന ട്രംപിന്റെ പഴയ ഭീഷണികളെക്കുറിച്ച് ചോദിച്ചപ്പോള്‍, പൊതുസുരക്ഷ ഉറപ്പാക്കാന്‍ എന്‍വൈപിഡി (NYPD) യെ തനിക്ക് വിശ്വാസമുണ്ടെന്ന് മംദാനി പറഞ്ഞു. പോലീസ് കമ്മീഷണര്‍ ജെസീക്ക ടിഷിനെ താന്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മാസങ്ങള്‍ നീണ്ട പരസ്യമായ വാക്‌പോരുകള്‍ക്ക് ശേഷമാണ് ഈ രാഷ്ട്രീയ എതിരാളികള്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയത്.