തായ്‌വാനിലെ മെട്രോ സ്‌റ്റേഷനുകളില്‍ പുകബോംബ് ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; അക്രമി ജീവനൊടുക്കി

By: 600002 On: Dec 20, 2025, 7:43 AM

 

തായ്‌വാനില്‍ മെട്രോ സ്‌റ്റേഷനുകളിലുണ്ടായ പുക ബോംബ്, കത്തി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിന്‍ സ്റ്റേഷനിലും ഴോങ്ഷാന്‍ സ്‌റ്റേഷനിലിനുമാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാല്‍ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇപ്പോള്‍ അറിവായിട്ടില്ലെന്നും തായ്‌വാന്‍ പ്രധാനമന്ത്രി ചോ റൊങ് തായ് പറഞ്ഞു. അക്രമി പിന്നീട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. 

മുഖം മൂടി ധരിച്ച വ്യക്തി തായ്‌പേയ് മെയിന്‍ മെട്രോ സ്‌റ്റേഷനിലെത്തിയ ശേഷം അഞ്ചോ ആറോ ഗാസലിന്‍ ബോംബുകളും സ്‌മോക്ക് ഗ്രനേഡുകളും വലിച്ചെറിയുകയായിരുന്നുവെന്ന് തായ് യുടെ പ്രസ്താവനയില്‍ പറയുന്നു.

കാലിഫോര്‍ണിയ സാന്‍ കാര്‍ലോസ് സിറ്റി മേയറായി ഇന്ത്യന്‍ വംശജ 

By: 600002 On: Dec 20, 2025, 7:17 AM

 

കാലിഫോര്‍ണിയയിലുള്ള സാന്‍ കാര്‍ലോസ് സിറ്റിയുടെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ഫിജിയിലാണ് പ്രണിത ജനിച്ചത്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ നേതാക്കളുടെ സമീപകാല തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഒടുവിലേത്തേതാണ് പ്രണിതയുടെ ഈ വിജയം. 

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിലെ സൊഹ്‌റാന്‍ മംദാനിയുടെ ചരിത്രവിജയത്തിന് ശേഷം ഇന്ത്യന്‍ വേരുകളുള്ള ഒരാള്‍ നേടുന്ന രണ്ടാമത്തെ മേയര്‍ സ്ഥാനമാണിത്. സിറ്റി കൗണ്‍സിലിന്റെ ഏകകണ്ഠമായ വോട്ടോടെ ഡിസംബര്‍ എട്ടിനാണ് പ്രണിത സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരിലൊരാളാണ് പ്രണിത.

സുഡാനിലെ അഭയാര്‍ത്ഥി ക്യാംപില്‍ 1000 പേരെ വധിച്ചു; യുഎന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍ 

By: 600002 On: Dec 19, 2025, 11:36 AM

 


ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് കഴിഞ്ഞ ഏപ്രിലില്‍ അഭയാര്‍ത്ഥിക്യാംപില്‍ ആയിരത്തിലേറെ പേരെ കൂട്ടക്കൊല ചെയ്തതെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂട്ടക്കൊലയും ക്രൂരപീഡനങ്ങളും അതിജീവിച്ചവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 

ഏപ്രില്‍ 11-13 തിയതികളില്‍ ഡാഫോറിലെ സംസം ക്യാംപില്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇവിടേക്കുള്ള ഭക്ഷണവിതരണം വിമതസേന തടഞ്ഞിരുന്നതായും കണ്ടെത്തി. ആഭ്യന്തര യുദ്ധത്തില്‍ പലായനം ചെയ്ത അഞ്ച് ലക്ഷത്തോളം പേരാണ് ക്യാംപില്‍ അഭയം തേടിയിരുന്നത്.