ജി7 ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

By: 600002 On: Jun 15, 2026, 3:02 PM




പ്രസാദ് തീയാടിക്കല്‍

പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വ്യാപാരം, വിസ നയം, ഊര്‍ജ സഹകരണം, അന്തര്‍ദേശീയ സുരക്ഷാ വിഷയങ്ങള്‍ എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങളാകുക. 

16 മാസത്തിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

 

 

ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ വേദിയില്‍ ആന മൂത്രമൊഴിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി

By: 600002 On: Jun 15, 2026, 2:48 PM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ പ്രചാരണ ബാനര്‍ ധരിച്ചെത്തിച്ച ആന വേദിയില്‍ മൂത്രമൊഴിച്ചത് വന്‍ ചര്‍ച്ചയായി. ജൂണ്‍ 12-ന് ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ ആബട്ടിന്റെ പ്രസംഗത്തിന് പിന്നാലെയാണ് 'പേജ്' എന്ന ആഫ്രിക്കന്‍ ആനയെ വേദിയിലേക്ക് ആനയിച്ചത്.

പാര്‍ട്ടിയുടെ ചിഹ്നമായ ആനയെ കണ്‍വെന്‍ഷനിലേക്ക് കൊണ്ടുവന്നത് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനായിരുന്നെങ്കിലും, ആന വേദിയില്‍ മൂത്രമൊഴിച്ചതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡെമോക്രാറ്റിക് പാര്‍ട്ടി ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പരിഹസിച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ സംഭവത്തെ കണ്‍വെന്‍ഷനിലെ മറക്കാനാവാത്ത ഒരു നിമിഷമായിട്ടാണ് വിശേഷിപ്പിച്ചത്.

 

ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ വീണ്ടും പരിഗണിക്കാന്‍ യു.എസ് കോടതി ഉത്തരവ്

By: 600002 On: Jun 15, 2026, 1:12 PM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: യാത്രാവിലക്കിന്റെ ഭാഗമായി മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന പതിനായിരക്കണക്കിന് ഗ്രീന്‍ കാര്‍ഡ്, അഭയ അപേക്ഷകള്‍ വീണ്ടും പരിഗണിക്കാന്‍ യു.എസ് ഭരണകൂടം തയാറെടുക്കുന്നു. ചില രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ മരവിപ്പിച്ച യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (USCIS) നടപടി നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ ജഡ്ജി ജോണ്‍ മക്കോണല്‍ ഉത്തരവിട്ടു.

കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിലും ഉത്തരവ് ഉടനടി നടപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചത് അപേക്ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.