യുഎഇയില്‍ കനത്ത മഴയും കാറ്റും; റോഡുകളില്‍ വെള്ളക്കെട്ട് 

By: 600002 On: Mar 28, 2026, 1:01 PM

 

യുഎഇയില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ രണ്ട് മണിക്കൂറോളം കാറ്റും മഴയും മിന്നലും. റോഡുകളില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മരങ്ങള്‍ കടപുഴകി, ചില ഹോട്ടലുകളുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു, പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നുവീണു. നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തിലായി. 

ദുബായ്-ഷാര്‍ജ റോഡ് വെള്ളത്തില്‍ മുങ്ങി. നഗരത്തിലെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡിന്റെ സര്‍വീസ് റോഡുകളില്‍ വെള്ളം കയറി. 

 

ഇറാന്റെ സൈനിക ശേഷി തകര്‍ന്നു; മുജ്തബ ഖമനേയി കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Mar 28, 2026, 12:38 PM

 

ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും തകര്‍ക്കപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. 

ഇറാന്റെ നാവികസേനയും വ്യോമസേനയും പൂര്‍ണമായും നശിച്ചുവെന്നും ഡ്രോണ്‍ ഫാക്ടറികളും പ്രതിരോധ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

ഇല്‍ഹാന്‍ ഒമര്‍ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി വാന്‍സ്

By: 600002 On: Mar 28, 2026, 9:16 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: മിനസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ അമേരിക്കയില്‍ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആരോപിച്ചു. സഹോദരനെ അമേരിക്കയില്‍ നിയമപരമായി തങ്ങാന്‍ സഹായിക്കുന്നതിനായി ഒമര്‍ അയാളെ വിവാഹം കഴിച്ചുവെന്നാണ് വാന്‍സിന്റെ ആരോപണം.

2009 ല്‍ അഹമ്മദ് നൂര്‍ സെയ്ദ് എല്‍മി എന്നയാളെ ഒമര്‍ വിവാഹം കഴിച്ചിരുന്നു. ഇയാള്‍ ഒമറിന്റെ സഹോദരനാണെന്നും ഇമിഗ്രേഷന്‍ രേഖകള്‍ ശരിയാക്കുന്നതിനാണ് ഈ വിവാഹം നടത്തിയതെന്നുമാണ് വാന്‍സ് പറയുന്നത്.

ഇല്‍ഹാന്‍ ഒമറിനെതിരെ അന്വേഷണം നടത്തുന്നതിനെക്കുറിച്ചും നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുമായി ചര്‍ച്ച നടത്തിയതായി വാന്‍സ് വെളിപ്പെടുത്തി.

ഈ ആരോപണങ്ങള്‍ വെറും 'അറപ്പുളവാക്കുന്ന നുണകള്‍' ആണെന്ന് ഇല്‍ഹാന്‍ ഒമര്‍ മുന്‍പ് പ്രതികരിച്ചിരുന്നു.

സൊമാലിയയില്‍ നിന്ന് കുടിയേറിയ ഒമര്‍ 2000-ലാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. മുന്‍പും ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ഇതേ ആരോപണം ഒമറിനെതിരെ ഉന്നയിച്ചിട്ടുണ്ട്.

വിവാഹ തട്ടിപ്പ് അമേരിക്കയില്‍ 5 വര്‍ഷം വരെ തടവും വലിയ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഒമറിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നിലവില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.