മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

By: 600002 On: Jul 10, 2026, 12:07 PM


 

മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലിലെത്തി ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയും ഗോളുകള്‍ നേടി.

അമേരിക്കന്‍ മണ്ണില്‍ വീശിയടിച്ച ആഫ്രിക്കന്‍ കാറ്റിനെ വകവെക്കാതെയാണ് ഫ്രഞ്ച് പടയാളികളുടെ തേരോട്ടം. ആദ്യ പകുതിയിലുടനീളം ഉരുക്ക് കോട്ടയെന്നോണം ഉറച്ച് നിന്ന് മൊറോക്കന്‍ പ്രതിരോധ നിരയയെ വിറപ്പിച്ച് കിലിയന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 

തകര്‍ന്നുവീണ മൊറോക്കോയ്ക്ക് ശ്വാസമെടുക്കാന്‍ പോലും സമയം ലഭിച്ചില്ല. അറുപത്തിയാറാം മിനിറ്റില്‍, ഒസ്മാന്‍ ഡെംബലെയുടെ കാലുകളില്‍ നിന്ന് അടുത്ത പ്രഹരം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയുടെ പതനം പൂര്‍ണ്ണമായി.

 

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

By: 600002 On: Jul 10, 2026, 11:49 AM




ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു.

ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 2026 ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. ഇറാനിയന്‍ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെ ഇന്നലെ രാവിലെയാണ് ഖമനയിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ മശ്ഹദില്‍ എത്തിച്ചത്. നജഫ്, കര്‍ബല എന്നിവിടങ്ങളില്‍ നടന്ന വികാരനിര്‍ഭരമായ അനുശോചന ചടങ്ങുകള്‍ക്ക് ശേഷമാണ് ഭൗതികദേഹം മശ്ഹദിലേക്ക് കൊണ്ടുവന്നത്.

 

 

ഫ്‌ളോറിഡയില്‍ കാറിനുള്ളില്‍ കുടുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

By: 600002 On: Jul 10, 2026, 11:44 AM



 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ കടുത്ത ചൂടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസ്സുകാരി ദാരുണമായി മരിച്ചു. ഫ്‌ലോറിഡയിലെ ഹാലന്‍ഡേല്‍ ബീച്ചിലാണ് സംഭവം. ബ്രിട്ടാനി നിക്കോള്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് നോക്കാനേല്‍പ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ഓണ്‍ലൈന്‍ ഫണ്ട് ശേഖരണ പ്ലാറ്റ്ഫോമായ ഏീഎൗിറങലലൂടെ ആരോപിച്ചു. ബേബിസിറ്റര്‍ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു. ഇയാള്‍ കുട്ടിയുമായി കാറില്‍ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാന്‍ മറന്നുപോയി. തുടര്‍ന്ന് രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കുട്ടി അടച്ചിട്ട കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടില്ല. തന്റെ ഒരേയൊരു മകളുടെ മരണത്തിന് നീതി വേണമെന്ന് അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തി ഇറങ്ങുന്നതിന് മുന്‍പ് എപ്പോഴും പിന്‍സീറ്റ് പരിശോധിക്കുന്ന ലളിതമായ ശീലം വളര്‍ത്തിയെടുക്കണമെന്ന് ഹാലന്‍ഡേല്‍ പോലീസ് ചീഫ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.