അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ല; നാറ്റോ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് 

By: 600002 On: Mar 18, 2026, 7:58 AM

 


ഇറാനെതിരായ യുദ്ധത്തില്‍ ഒപ്പം ചേരാന്‍ വിസമ്മതിച്ച നാറ്റോ അംഗരാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത്‌സോഷ്യല്‍ വഴിയായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാണ് അമേരിക്കയെന്നും അവര്‍ക്ക് ആരില്‍ നിന്നും സഹായം ആവശ്യമില്ലെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്. 

ഇറാനിലെ ഭീകരവാദ ഭരണകൂടത്തിനെതിരായ സൈനിക നടപടികളില്‍ പങ്കാളികളാണ് താല്‍പര്യമില്ലെന്ന് നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

ഇല്ലിനോയിസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്സ്‌കര്‍; പോരാട്ടം ഡാരന്‍ ബെയ്ലിയുമായി

By: 600002 On: Mar 18, 2026, 7:13 AM



 

പി പി ചെറിയാന്‍ 


ഷിക്കാഗോ: ഇല്ലിനോയിസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ജെ.ബി. പ്രിറ്റ്സ്‌കര്‍ മത്സരിക്കും. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയിച്ച ഡാരന്‍ ബെയ്ലിയാണ് നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രിറ്റ്സ്‌കറുടെ പ്രധാന എതിരാളി. 2022-ലെ തിരഞ്ഞെടുപ്പിലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം; അന്ന് പ്രിറ്റ്സ്‌കര്‍ വന്‍ വിജയം നേടിയിരുന്നു.

ഹയാത്ത് ഹോട്ടല്‍ ശൃംഖലയുടെ അവകാശിയും ശതകോടീശ്വരനുമായ പ്രിറ്റ്സ്‌കര്‍, 2028-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യമിടുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലൂടെ അദ്ദേഹം ദേശീയതലത്തില്‍ ശ്രദ്ധേയനായിരുന്നു.

സംസ്ഥാനത്തെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്താനുള്ള നിയമത്തില്‍ ഒപ്പുവെച്ചു. അമേരിക്കയില്‍ ആദ്യമായി 'ക്യാഷ് ബെയ്ല്‍' (പണമിടപാടിലൂടെയുള്ള ജാമ്യം) നിര്‍ത്തലാക്കിയ സംസ്ഥാനമായി ഇല്ലിനോയിസിനെ മാറ്റി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സാമ്പത്തിക കരുത്ത്: സ്വന്തം സമ്പാദ്യം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സഹായിക്കുന്ന പ്രിറ്റ്സ്‌കര്‍, തന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജൂലിയാന സ്ട്രാറ്റന്റെ സെനറ്റ് പോരാട്ടത്തിനായി 14.8 ദശലക്ഷം ഡോളറാണ് ചിലവഴിച്ചത്.

 

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവന്‍ ജോ കെന്റ് രാജിവെച്ചു

By: 600002 On: Mar 18, 2026, 7:05 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഇറാാനെതിരായ സൈനിക നീക്കങ്ങളില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (NCTC) ഡയറക്ടര്‍ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണി (Imminent threat) ഒന്നും ഉണ്ടായിരുന്നില്ലെന്നും, ഇസ്രായേലിന്റെയും അവരുടെ അമേരിക്കന്‍ ലോബിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഭരണകൂടം ഈ യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മനസാക്ഷിക്കു വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് കെന്റ് വ്യക്തമാക്കി.

ഇസ്രായേല്‍ താല്‍പര്യങ്ങളാണ് അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചതെന്ന കെന്റിന്റെ പ്രസ്താവന പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. ജോ കെന്റ് സുരക്ഷാ കാര്യങ്ങളില്‍ 'ദുര്‍ബലന്‍' ആണെന്നും, ഇറാന്‍ വലിയ ഭീഷണിയാണെന്ന് വിശ്വസിക്കാത്തവര്‍ക്ക് തന്റെ ഭരണകൂടത്തില്‍ സ്ഥാനമില്ലെന്നും ട്രംപ് പ്രതികരിച്ചു.

മുന്‍ ഗ്രീന്‍ ബെററ്റ്  കമാന്‍ഡോ ആയിരുന്ന ജോ കെന്റ് കഴിഞ്ഞ ജൂലൈയിലാണ് ഈ സ്ഥാനമേറ്റെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ നിയമനത്തെ ഡെമോക്രാറ്റുകള്‍ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഇറാാന്‍ യുദ്ധത്തില്‍ കെന്റ് ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം മാര്‍ക്ക് വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയ്ക്കുള്ളില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രാജിയെന്നത് ശ്രദ്ധേയമാണ്.