ഇറാനില്‍  പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് നിര്‍ത്തിവെച്ചു: ഡോണള്‍ഡ് ട്രംപ്

By: 600002 On: Jan 15, 2026, 10:53 AM

 

ഇറാനില്‍ കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് വിവരം ലഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. 

കൂട്ടകുരുതി തുടര്‍ന്നാല്‍ ഇറാനെതിരെ കൂടൂതല്‍ ഉപരോധമെന്ന് ജി -7 രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

 

 

ട്രംപിന്റെ ഊര്‍ജ്ജ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് ജഡ്ജി അമിത് മേത്ത

By: 600002 On: Jan 15, 2026, 9:59 AM



 

പി പി ചെറിയാന്‍


വാഷിംഗ്ടണ്‍ ഡി.സി: ഫെഡറല്‍ ഊര്‍ജ്ജ ഗ്രാന്റുകള്‍ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത് പി. മേത്ത വിധിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടിംഗിനെ ഉപയോഗിക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യ സംരക്ഷണത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജനുവരി 12-ന് പുറപ്പെടുവിച്ച വിധിയില്‍ അദ്ദേഹം വ്യക്തമാക്കി.

2024-ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാത്ത സംസ്ഥാനങ്ങളെ (ബ്ലൂ സ്റ്റേറ്റ്‌സ്) ലക്ഷ്യം വെച്ചാണ് ഗ്രാന്റുകള്‍ റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. 8 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ-കാലാവസ്ഥാ ഗ്രാന്റുകളാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടിരുന്നത്.

ഫെഡറല്‍ ഫണ്ടുകള്‍ വിതരണം ചെയ്യുന്നതിലോ തടയുന്നതിലോ വിവേചനം കാണിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അഞ്ചാം ഭേദഗതി (എശളവേ അാലിറാലി)േ പ്രകാരമുള്ള തുല്യ സംരക്ഷണ ഉറപ്പിന്റെ ലംഘനമാണിതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

റദ്ദാക്കിയ പദ്ധതികളില്‍ ഉള്‍പ്പെട്ട 27.6 ദശലക്ഷം ഡോളറിന്റെ ഏഴ് പ്രധാന ഗ്രാന്റുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ ഊര്‍ജ്ജ വകുപ്പിനോട് കോടതി ഉത്തരവിട്ടു.

മിനസോട്ടയിലെ സെന്റ് പോള്‍ നഗരവും വിവിധ പരിസ്ഥിതി സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക വിധി. റിപ്പബ്ലിക്കന്‍ അനുകൂല സംസ്ഥാനങ്ങളിലെ സമാന പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുകയും ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങളിലെ ഫണ്ട് തടയുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഫണ്ടിംഗിനെ മാറ്റി എന്ന് കോടതി കുറ്റപ്പെടുത്തി.

 

75 രാജ്യങ്ങള്‍ക്കുള്ള ഇമിഗ്രന്റ് വിസ നടപടികള്‍ അമേരിക്ക നിര്‍ത്തിവെക്കുന്നു, ജനുവരി 21 മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും

By: 600002 On: Jan 15, 2026, 9:28 AM


 


പി പി ചെറിയാന്‍

 

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്ഥിരതാമസത്തിനുള്ള വിസ (Immigrant Visa) നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. 2026 ജനുവരി 21 മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും.

അമേരിക്കയിലെ പൊതു ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും (Public Charge) ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളവരെ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ടും മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.

ബാധിക്കപ്പെടുന്ന രാജ്യങ്ങള്‍: റഷ്യ, ഇറാന്‍, സൊമാലിയ, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, നൈജീരിയ, തായ്‌ലന്‍ഡ്, ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങിയ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിയന്ത്രണം ബാധകമാവുക. എന്നാല്‍ ഇന്ത്യ ഈ പട്ടികയില്‍ ഇല്ല.

ഈ നടപടി ടൂറിസ്റ്റ് വിസകളെയോ ബിസിനസ് വിസകളെയോ (Visitor Visas) ബാധിക്കില്ല. 2026-ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് കപ്പിനായി എത്തുന്നവര്‍ക്ക് ഇത് തടസ്സമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും അവര്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും ഭരണകൂടം ആരോപിക്കുന്നു.

ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം നടപ്പിലാക്കുന്ന ഏറ്റവും വലിയ വിസ നിയന്ത്രണങ്ങളില്‍ ഒന്നാണിത്. നിയമപരമായ കുടിയേറ്റത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് കുടിയേറ്റ അവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്.