ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

By: 600002 On: Jun 20, 2026, 4:47 PM


ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. തെക്കന്‍ ലെബനോണില്‍ പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് അടച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.

യുഎസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച്, അടച്ചുപൂട്ടല്‍ ''പ്രതിബദ്ധതകളുടെ ലംഘനം'' എന്ന് വിശേഷിപ്പിച്ചതിനുള്ള പ്രതികരണത്തിന്റെ ''ആദ്യപടി'' ആണെന്നും ഇനിയും ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയ പറഞ്ഞു.

 

ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഫ്‌ലോറിഡയിലെ മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ ക്രിസ്റ്റല്‍ ലോസണ്‍ അറസ്റ്റില്‍

By: 600002 On: Jun 20, 2026, 10:24 AM




പി പി ചെറിയാന്‍

ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഫ്‌ലോറിഡയിലെ മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ ക്രിസ്റ്റല്‍ ലോസണ്‍ (32) അറസ്റ്റില്‍. 113 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇവര്‍ക്ക് കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി 565 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

2022-ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടും ഇവരുടെ ഔദ്യോഗിക ഡാറ്റാബേസ്  ലോഗിന്‍ വിവരങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ച മുതലാക്കി 2026 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 106 തവണയാണ് ക്രിസ്റ്റല്‍ ഡാറ്റാബേസില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തിയത്. 

ലഹരിസംഘത്തെ പിടികൂടാന്‍ പോലീസ് തയാറാക്കിയ വാറണ്ടുകളും അന്വേഷണ വിവരങ്ങളും മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയതിലൂടെ ഒട്ടനവധി തെളിവുകള്‍ നഷ്ടപ്പെടാനും പ്രതികള്‍ രക്ഷപ്പെടാനും കാരണമായതായി ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

 

മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡ വിദ്യാര്‍ത്ഥി മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവുശിക്ഷ

By: 600002 On: Jun 20, 2026, 10:18 AM



 


പി പി ചെറിയാന്‍

ഫ്‌ലോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡ വിദ്യാര്‍ത്ഥി പാട്രിക് കോണോലി (18) മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവുശിക്ഷ. പ്രതികളായ മാര്‍ക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വര്‍ഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വര്‍ഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയില്‍ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ ബദലമെന്റി ശിക്ഷ വിധിച്ചത്.ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂര്‍ത്തിയാക്കാനും ഇരുവര്‍ക്കും ജഡ്ജി ഉത്തരവിട്ടു.

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റല്‍ മുറിയില്‍ പാട്രിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേദനസംഹാരിയായ പെര്‍കോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനില്‍ ഗുളികകള്‍ പ്രതികള്‍ വിദ്യാര്‍ത്ഥിക്ക് വില്‍ക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികള്‍ക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റല്‍ മുറിയില്‍ പാട്രിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേദനസംഹാരിയായ പെര്‍കോസെറ്റ് എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനില്‍ ഗുളികകള്‍ പ്രതികള്‍ വിദ്യാര്‍ത്ഥിക്ക് വില്‍ക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികള്‍ക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.