ബീഫ് വിലക്കയറ്റത്തില്‍ ട്രംപ് പ്രതിസന്ധിയില്‍; കര്‍ഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താന്‍ നീക്കം

By: 600002 On: May 16, 2026, 11:39 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ബീഫ് വില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയമായി വലിയൊരു പ്രതിസന്ധി നേരിടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വില കുറയ്ക്കാനായി വിദേശത്തുനിന്നുള്ള ബീഫ് ഇറക്കുമതിയുടെ നികുതി താല്‍ക്കാലികമായി കുറയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടാന്‍ ട്രംപ് ഒരുങ്ങുകയാണ്. എന്നാല്‍ ഇത് തദ്ദേശീയരായ അമേരിക്കന്‍ കര്‍ഷകരില്‍ നിന്നും കടുത്ത പ്രതിവെമുലേെഷധത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ മാസം മാത്രം യു.എസില്‍ ബീഫ് വിലയില്‍ ശരാശരി 2.7 ശതമാനം വര്‍ദ്ധനവുണ്ടായി. നിലവില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് ബീഫിന് (Ground beef) പൗണ്ടിന് ഏകദേശം 7 ഡോളറോളമാണ് വില. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനവും ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കില്‍ 24 ശതമാനവും കൂടുതലാണ്. ഇറക്കുമതി കൂട്ടുന്നത് വില കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, കടുത്ത വരള്‍ച്ചയും ഇറാന്‍ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റവും കാരണം ഇതിനകം പ്രതിസന്ധിയിലായ അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ട് ബാങ്കായ കര്‍ഷകരെ പിണക്കാതിരിക്കാനും, അതേസമയം വിലക്കയറ്റത്തില്‍ വലയുന്ന സാധാരണ വോട്ടര്‍മാരെ തൃപ്തിപ്പെടുത്താനും ണവശലേ ഒീൗലെ കഠിനശ്രമത്തിലാണ്. കര്‍ഷകര്‍ക്കുള്ള ആഘാതം കുറയ്ക്കുന്ന രീതിയില്‍ പുതിയ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. 

വോട്ടര്‍മാരുടെ പ്രധാന പ്രശ്‌നം ജീവിതച്ചെലവായതിനാല്‍, ട്രംപ് ഒടുവില്‍ കര്‍ഷകരേക്കാള്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

അമ്മയെയും ചിറ്റമ്മയെയും വെടിവെച്ചുകൊന്നു; രക്തത്തില്‍ കുളിച്ചെത്തി യുവാവിന്റെ കുറ്റസമ്മതം, ശിക്ഷ ഓഗസ്റ്റ് 24-ന്

By: 600002 On: May 16, 2026, 10:36 AM



പി പി ചെറിയാന്‍

കാന്‍സാസ്: വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് സ്വന്തം അമ്മയെയും ചിറ്റമ്മയെയും  വെടിവെച്ചുകൊന്ന കേസില്‍ കാന്‍സാസ് സ്വദേശിയായ ലൂക്ക് ഹൊവാര്‍ഡ് (Luke Howard) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2025 ഫെബ്രുവരിയിലായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മയായ വലേരി ഹൊവാര്‍ഡ് (63), ചിറ്റമ്മയായ ജോയ്സ് ഓസ്റ്റിന്‍ (71) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലൂക്ക് രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു ഫാര്‍മസിയിലേക്ക് നടന്നു കയറുകയായിരുന്നു. തുടര്‍ന്ന് താന്‍ രണ്ടുപേരെ കൊലപ്പെടുത്തിയെന്നും പൊലീസില്‍ കീഴടങ്ങണമെന്നും ഫാര്‍മസിസ്റ്റിനോട് പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 മുതല്‍ 12 വരെ വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ ലിവിംഗ് റൂമില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

തങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ലൂക്കിനെ ഒഴിപ്പിക്കാനായി ഇവര്‍ 30 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലൂക്കിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും മുന്‍പും ഇയാള്‍ അക്രമാസക്തനായിരുന്നതായും ബന്ധുക്കള്‍ മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

കോടതിയുമായുള്ള പ്ലീ ഡീലിന്റെ (Plea deal) ഭാഗമായി പ്രതിക്ക് 65 വര്‍ഷവും മൂന്ന് മാസവും തടവുശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 24-ന് ഇയാളുടെ ശിക്ഷാവിധി ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

ഇന്ത്യയുടെ വന്‍തോതിലുള്ള വളം ഇറക്കുമതി യു.എസ്. സെനറ്റില്‍ ചര്‍ച്ചയായി; കടുത്ത പ്രതിസന്ധിയിലെന്ന് അമേരിക്കന്‍ കര്‍ഷകര്‍

By: 600002 On: May 16, 2026, 10:17 AM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയുടെ വന്‍തോതിലുള്ള വളം ഇറക്കുമതിയും സബ്സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നതായി യു.എസ്. സെനറ്റ് അഗ്രികള്‍ച്ചര്‍ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തല്‍. ഇന്‍പുട്ട് ചെലവുകള്‍ വര്‍ദ്ധിക്കുന്നതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും അമേരിക്കന്‍ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി യു.എസ്. ജനപ്രതിനിധികളും കര്‍ഷകരും മുന്നറിയിപ്പ് നല്‍കി.

ചൈനയ്ക്ക് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ഇന്ത്യ 25 ലക്ഷം മെട്രിക് ടണ്‍ യൂറിയക്കായി വലിയൊരു ടെന്‍ഡര്‍ വിളിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു മെട്രിക് ടണ്ണിന് ഏകദേശം 1000 ഡോളര്‍ നിരക്കിലായിരുന്നു ഇത്. 

ഇന്ത്യ തങ്ങളുടെ കര്‍ഷകരെ ആഗോള വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വന്‍തോതില്‍ വളം സബ്സിഡി നല്‍കി സംഭരിക്കുന്നതായും, ഇത് അന്താരാഷ്ട്ര വിപണിയിലെ വിതരണത്തെയും വിലയെയും സ്വാധീനിക്കുന്നതായും 'ദി ഫെര്‍ട്ടിലൈസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' സി.ഇ.ഒ കോറി റോസന്‍ബുഷ് സെനറ്റിനെ അറിയിച്ചു.

അമേരിക്കന്‍ കര്‍ഷകര്‍ നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളത്തിന്റെ വില ഇരട്ടിയായെന്നും, ഫെബ്രുവരിക്ക് ശേഷം യൂറിയ വിലയില്‍ 55 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായതായും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തി. വിലക്കയറ്റം കാരണം പലര്‍ക്കും വളപ്രയോഗം കുറയ്‌ക്കേണ്ടി വരുന്നുണ്ട്.

ആഗോളതലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന യൂറിയയുടെ 34 ശതമാനവും സള്‍ഫറിന്റെ പകുതിയോളം കയറ്റുമതിയും നടക്കുന്നത് തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് (Strait of Hormuz) വഴിയാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഈ വഴിയുള്ള വിതരണം തടസ്സപ്പെടുന്നതും, ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. 

യു.എസ്. കാര്‍ഷിക മേഖലയിലെ ഈ സാഹചര്യത്തെ ഒരു തലമുറയിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് സെനറ്റ് സമിതി അധ്യക്ഷന്‍ ജോണ്‍ ബൂസ്മാന്‍ വിശേഷിപ്പിച്ചത്.