ആവേശത്തിരയിളക്കി കൊമ്പ് കോര്‍ത്ത് മൂന്ന് മുന്നണികളും! ഹൂസ്റ്റണില്‍ നടന്ന അങ്കത്തട്ട് @അമേരിക്ക ജനശ്രദ്ധ പിടിച്ചു പറ്റി

By: 600002 On: Apr 3, 2026, 9:44 AM

 

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (MAGH), ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്ററും സംയുക്തമായി സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തില്‍ ആവേശത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ട് മുന്നേറുമ്പോള്‍ അതിന്റെ പതിന്‍മടങ്ങു ആവേശവുമായിട്ടാണ് ഹൂസ്റ്റണില്‍ ചൂടേറിയ ഇലക്ഷന്‍ ഡിബേറ്റ് നടന്നത്.

അമേരിക്കയിലിരുന്ന് ടിവി സ്‌ക്രീനുകളില്‍ കാണുന്ന ഇലക്ഷന്‍ ഡിബേറ്റുകളെയൊക്കെ വെല്ലുന്ന വാഗ്വാദങ്ങളും ചോദ്യോത്തരങ്ങളുമാണ് 3 മണിക്കൂര്‍ നീണ്ടു നിന്ന അങ്കത്തട്ടിനെ വേറിട്ടതാക്കി മാറ്റിയത്.

മാര്‍ച്ച് 29 നു ഞായറാഴ്ച വൈകുന്നേരം മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസില്‍ വൈകുന്നേരം 6 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍- അമേരിക്കന്‍  ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ഡിബേറ്റിനു കജഇചഅ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഫിന്നി രാജു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ങഅഏഒ പ്രസിഡന്റ് റോയ് മാത്യു ആമുഖ പ്രസംഗം നടത്തി.

ഫോട്‌ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേലിന്റെ സന്ദേശത്തിനു ശേഷം മലയാള സിനിമാ സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ ബൈജു കൊട്ടാരക്കര ഡിബെറ്റ് ഉത്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകനായ സജി പുല്ലാട് ഹൂസ്റ്റണിലെ മികവുറ്റ എംസിമാരായ ഡോ.റെയ്ന റോക്ക്, ഡോ.സുബിന്‍ ബാലകൃഷ്ണന്‍ എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന്  പ്രമുഖ  മാധ്യമ പ്രവര്‍ത്തകനായ അജു വാരിക്കാടിനെ അങ്കത്തട്ടിന്റെ മോഡറേറ്ററായി വേദിയിലേക്ക് ക്ഷണിച്ചു.

തുടര്‍ന്ന് മൂന്നു മുന്നണികളുടെ വക്താക്കളെ സംവാദ വേദിയിലേക്ക് ക്ഷണിച്ചു.

വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കൂടി വളര്‍ന്ന് അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈവിടാതെ രാഷ്ട്രീയ പ്രവര്‍ത്തനമേഖലകളില്‍ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കരുത്തരായ മൂന്ന് മുന്നണി നേതാക്കളായ, അമേരിക്കയിലെ സാമൂഹ്യ സാമൂഹ്യ മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യങ്ങളായ ജീമോന്‍ റാന്നി (യുഡിഎഫ്)  അക്കു കോശി (എല്‍ഡിഎഫ്) ഹരി ശിവരാമന്‍ (എന്‍ഡിഎ) എന്നിവര്‍ വക്താക്കളായി പൊരിഞ്ഞ രാഷ്ടീയ സംവാദത്തിനു തിരി കൊളുത്തി.

മോഡറേറ്ററിന്റെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറാതെ മികച്ച രാഷ്രീയ നേതാക്കളെ പോലെ കിടിലന്‍ മറുപടികള്‍ നല്‍കി മുന്നേറി കൊണ്ടിരുന്നപ്പോള്‍ നേതാക്കള്‍ക്കു കട്ട സപ്പോര്‍ട്ടുമായി  മുന്നണി പാനലിസ്റ്റുകളും  ചര്‍ച്ചകള്‍ക്ക് ചൂടും എരിവും നല്‍കി. പരസ്പരം കൊണ്ടും കൊടുത്തുമുള്ള സംവാദം, ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികള്‍, ആരോപണ പ്രത്യാരോപണങ്ങള്‍,   സദസ്സിനോടും നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ആകെ കലുഷിത അന്തരീക്ഷം എന്ന് തോന്നിച്ചുവെങ്കിലും പരിമിതികള്‍കുള്ളി നിന്ന് കൊണ്ട് അങ്കത്തട്ടിന് ഒരു ചരിത്ര സംഭവമാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

യുഡിഎഫിനെ പ്രതിനിധീകരിച്ചു തോമസ് ഒലിയാംകുന്നേല്‍, ജോമോന്‍ ഇടയാടി, ജസ്റ്റിന്‍ ജേക്കബ്, സന്തോഷ് ഐപ്, ഡാനിയേല്‍ ചാക്കോ എന്നിവര്‍ പാനലില്‍ അണിനിരന്നപ്പോള്‍ അരവിന്ദ് അശോക്, സന്തോഷ് ദാസ്, ബാബു മുല്ലശ്ശേരി, ശ്യാംജിത് ജയദേവന്‍, അജി ജോസഫ് കണ്ണമ്പാടം എന്നിവര്‍ എല്‍ഡിഎഫിനെയും രമാ പിള്ള, ജ്യോതിഷ്, സുനില്‍ നായര്‍, രാജേഷ് നായര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ എന്‍ഡിഎയും പ്രധിനിധീകരിച്ചു സംവാദത്തെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു.

ഏപ്രില്‍ 9 നു നടക്കുന്ന വോട്ടെടുപ്പില്‍ വികസന പദ്ധതികളുമായി മുന്നേറുന്ന സര്‍ക്കാര്‍ മൂന്നാം പ്രാവശ്യവും അധികാരത്തിലെത്തുമെന്നു എല്‍ഡിഎഫ് വാദിച്ചപ്പോള്‍  മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യഭരണത്തിന് അറുതി കുറിയ്ക്കുമെന്ന് യുഡിഎഫും വാദിച്ചപ്പോള്‍ ഈ പ്രാവശ്യം ഒരു നിര്‍ണായക ശക്തിയാകാന്‍ എന്‍ഡിഎ (ബിജെപി) യ്ക്ക് സാധിക്കുമെന്നു പ്രത്യാശിക്കുന്നതായി അവരും വധിച്ചു സമര്‍ത്ഥിച്ചു.

ഈ സംവാദത്തിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന  ഹൂസ്റ്റണില്‍  വലിയ പ്രതികരണ മാണ് ലഭിച്ചത്. മാഗ് ഓഡിറ്റോറിയമ നിറഞ്ഞു കവിഞ്ഞപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ലൈവ് സംപ്രേക്ഷണത്തില്‍ കൂടി ഡിബേറ്റ് ആസ്വദിച്ചു.  

ഇന്‍ഡ്യ ഗേറ്റ് ഗ്രോസ്ഴ്സ് ബേക്കേഴ്സ് റെസ്റ്റോറന്റ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍) , ജെ .ഡബ്ലിയു വര്‍ഗീസ് ( പ്രോംപ്റ്റ് റിയാല്‍റ്റി ആന്‍ഡ് മോര്‍ട്ട്‌ഗേജ്)  ഉമ്മന്‍ തോമസ് (റോയല്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ) ജീമോന്‍ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സ് ) എന്നിവരായിരുന്നു ഇവന്റ് സ്പോണ്‍സര്‍മാര്‍.

മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ നന്ദി അറിയിച്ചു.

ജോര്‍ജ് പോള്‍ (ഫ്‌ളവര്‍സ്  ടിവി)  മോട്ടി മാത്യു (കൈരളി ടിവി) ഹാര്‍വെസ്റ്റ് ടിവി, പ്രവാസി ചാനല്‍, സൈമണ്‍ വളാച്ചേരില്‍ (നേര്‍കാഴ്ച ന്യൂസ് ), ഇ-മലയാളി, NRI റിപ്പോര്‍ട്ടര്‍, ദക്ഷിന്‍ റേഡിയോ, ആശ റേഡിയോ തുടങ്ങിയ  ദൃശ്യ മാധ്യമ രംഗത്തെ  പ്രമുഖര്‍ സംവാദത്തിന് മികച്ച പിന്തുണ നല്‍കി. ഷിനു എബ്രഹാം സൗണ്ട്‌സ് സിസ്റ്റം നിയന്ത്രിച്ചു .

MAGH ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് അംഗങ്ങളായ റോയ് മാത്യു, വിനോദ് ചെറിയാന്‍, സുനില്‍ തങ്കപ്പന്‍, ഷിനു എബ്രഹാം, ജീവന്‍ സൈമണ്‍, സന്തോഷ് ആറ്റുപുറം,അനില സന്ദീപ്, ഡോ.സുബിന്‍ ബാലകൃഷ്ണന്‍, അമ്പിളി ആന്റണി, ജിന്‍സ് മാത്യു, സാജന്‍ ജോണ്‍, ഡെന്നിസ് മാത്യു, ബിജു ശിവന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്, അംഗം എസ് .കെ.ചെറിയാന്‍, കജഇചഅ നാഷണല്‍ സെക്രട്ടറി അനില്‍ ആറന്മുള, ചാപ്റ്റര്‍ ഭാരവാഹികളായ ഫിന്നി രാജു, ജീമോന്‍ റാന്നി, വിജു വര്‍ഗീസ്, മോട്ടി മാത്യു, സജി പുല്ലാട്, സൈമണ്‍ വളാച്ചേരില്‍, ഡോ. റെയ്ന റോക്ക്, ജിജു കുളങ്ങര, അജു വാരിക്കാട്, ആന്‍സി ശാമുവേല്‍, ജോര്‍ജ് പോള്‍,  ജെ.ഡബ്‌ളിയു.വര്‍ഗീസ് തുടങ്ങിയവരുടെ സാന്നിധ്യ സഹകരണം ഡിബെറ്റിന്റെ വന്‍ വിജയത്തിന് സഹായിച്ചു.    

ഡിബേറ്റിനു ശേഷം വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

 

വിസ്‌കോണ്‍സിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷന്‍ വിഭാഗം തടങ്കലിലാക്കി

By: 600002 On: Apr 3, 2026, 9:12 AM



 

പി പി ചെറിയാന്‍

വിസ്‌കോണ്‍സിന്‍ : അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ ഏറ്റവും വലിയ മോസ്‌കിന്റെ പ്രസിഡന്റായ സലാ സര്‍സൂറിനെ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടങ്കലിലാക്കി. ഇസ്രായേലിനെ വിമര്‍ശിച്ചതിനാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടവും മതനേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പലസ്തീന്‍ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലമായി യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായി താമസിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 'ഇസ്ലാമിക് സൊസൈറ്റി ഓഫ് മില്‍വാക്കി'യുടെ പ്രസിഡന്റാണ്.

മില്‍വാക്കിയിലെ വീടിന് പുറത്തുനിന്നാണ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഇന്‍ഡ്യാനപൊളിസിന് പുറത്തുള്ള ജയിലിലാണ് ഇദ്ദേഹമുള്ളത്.

സര്‍സൂര്‍ ഒരു വിദേശനയ ഭീഷണിയാണെന്നാണ്  ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനാലും പലസ്തീന്‍ അനുകൂലമായി സംസാരിക്കുന്നതിനാലും അദ്ദേഹത്തെ നിശബ്ദനാക്കാന്‍ നടത്തുന്ന നീക്കമാണിതെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു.

മില്‍വാക്കി മേയര്‍ കാവലിയര്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അറസ്റ്റിനെ അപലപിച്ചു. വ്യക്തമായ തെളിവുകളില്ലാതെയുള്ള ഈ നടപടി അധികാരാതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സര്‍സൂറിനെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും അറിയിച്ചു.

 

ഇറാന്‍ യുദ്ധത്തിനിടെ യുഎസ് കരസേനാ മേധാവിയെ പുറത്താക്കി; ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് താല്‍ക്കാലിക കരസേനാ മേധാവി

By: 600002 On: Apr 3, 2026, 9:07 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥാനത്തുനിന്നും നീക്കി. ജോര്‍ജിനോട് ഉടന്‍ വിരമിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ജനറല്‍ റാണ്ടി ജോര്‍ജിന് പുറമെ ജനറല്‍ ഡേവിഡ് ഹോഡ്നെ, മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ ജൂനിയര്‍ എന്നിവരെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്.

ഹെഗ്സെത്തിന്റെ മുന്‍ സഹായിയായിരുന്ന ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് താല്‍ക്കാലിക കരസേനാ മേധാവിയാകും.

2023-ല്‍ ബൈഡന്‍ ഭരണകൂടമാണ് റാണ്ടി ജോര്‍ജിനെ നിയമിച്ചത്. സാധാരണ നാല് വര്‍ഷത്തെ കാലാവധിയുള്ള പദവിയില്‍ നിന്നാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി അദ്ദേഹത്തെ നീക്കം ചെയ്തിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന് കീഴില്‍ പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് നടത്തുന്ന സൈനിക അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ സതേണ്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ആല്‍വിന്‍ ഹോള്‍സിയെയും ഇത്തരത്തില്‍ മാറ്റിയിരുന്നു.

ഇറാന്‍ യുദ്ധം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ സേനാ തലപ്പത്തുണ്ടായ ഈ മാറ്റം അമേരിക്കന്‍ സൈനിക വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.